'പൊട്ടിത്തെറി' വിവരം കൈമാറാന്‍ സ്വാമിക്ക് പൊലീസ് ക്ഷണം

മംഗളൂരു: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് കുമാര്‍ മഡിവാല വധക്കേസ് എന്‍.ഐ.എക്ക് കൈമാറിയാല്‍ 'പൊട്ടിത്തെറി' സൃഷ്ടിക്കാവുന്ന വിവരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ രാജശേഖരാനന്ദ സ്വാമി കുടുങ്ങി. തിങ്കളാഴ്ച ബണ്ട്വാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഇദ്ദേഹത്തിന് നോട്ടീസ് നല്‍കി. വെള്ളിയാഴ്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു ഹിന്ദു രക്ഷണ സമിതി ഓണററി പ്രസിഡൻറായ സ്വാമിയുടെ പ്രഖ്യാപനം. തെളിവുണ്ടെങ്കില്‍ പൊലീസിന് കൈമാറി സഹകരിക്കുകയാണ് ചെയ്യേണ്ടതെന്ന് മന്ത്രി യു.ടി.ഖാദര്‍ പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് നോട്ടീസ് നൽകിയത്. ജൂലൈ നാലിന് അക്രമത്തില്‍ പരിക്കേറ്റ ശരത് ഏഴിനാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.