ഗൾഫിൽനിന്നെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു

ശ്രീകണ്ഠപുരം: ഒരാഴ്ച മുമ്പ് പിറന്ന കുഞ്ഞിനെ കാണാൻ ഗൾഫിൽ നിന്നെത്തിയ പിതാവ് വാഹനാപകടത്തിൽ മരിച്ചു. വളക്കൈ മണക്കാട്ടെ ടി.വി. വാസുദേവൻ (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. വാസുദേവെൻറ ഭാര്യ എം. രജിത ഒരാഴ്ച മുമ്പാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതേ തുടർന്നാണ് വാസുദേവൻ കഴിഞ്ഞ 28ന് നാട്ടിലേക്ക് വന്നത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ വാസുദേവൻ അഞ്ച് വയസ്സുള്ള മകൻ ദേവദർശിനെയും കൂട്ടി പയ്യന്നൂരിലെ ഭാര്യാഗൃഹത്തിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, രാത്രി ഏഴരയോടെ കുറുമാത്തൂർ സ്കൂളിനു സമീപത്തെ സ്റ്റോപ്പിനു താഴെയായി റോഡരികിൽ സ്കൂട്ടർമറിഞ്ഞ് വാസുദേവനും മകനും ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെവന്ന ഓട്ടോഡ്രൈവർ ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാക്കി. വാസുദേവെൻറ നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്കും പിന്നീട് മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെ മരിച്ചു. മകെൻറ പരിക്ക് നിസ്സാരമായിരുന്നു. ഏതെങ്കിലും വണ്ടിയിടിച്ച് തെറിപ്പിച്ചതാണോയെന്നുള്ള സംശയം നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മണക്കാട്ടെ പരേതനായ ഗോവിന്ദൻ-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുകുന്ദൻ, രാജീവൻ, പ്രകാശൻ, ഉഷ, മനോജ്, സുരേഷ്. പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം മണക്കാട് വായന ശാലയിൽ പൊതുദർശനത്തിന് െവച്ചു. വൈകീട്ടോടെ വീട്ടിലെത്തിച്ചശേഷം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.