കേളകം: വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. പേരാവൂർ തിരുവോണപ്പുറത്ത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയും തിരുവോണപ്പുറം സ്വദേശിയുമായ വളപ്പിലകണ്ടി വി.കെ. രാജുവിനാണ് (62) പരിേക്കറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിെൻറ വീടിനു സമീപത്തെ തൊഴുത്തിന് സമീപത്തുനിന്നാണ് ആക്രമിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് കാട്ടുപന്നിയെ തുരത്തിയത്. എന്നാൽ, കാട്ടുപന്നി പിന്നീട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കുഴിയിൽ ചത്തനിലയിൽ വനംവകുപ്പ് അധികൃതർ കണ്ടെത്തി. മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.വി. ഗോപാലകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇ.കെ. സുധീഷ് എന്നിവർ സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ പോസ്റ്റ്േമാർട്ടം നടത്തിയശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.