മട്ടന്നൂർ വാഹനാപകടം: ഉമ്മാമക്ക് പിന്നാലെ ചെറുമകനും യാത്രയായി

മട്ടന്നൂർ: കഴിഞ്ഞ ഞായറാഴ്ച ചാലോട് മൂലക്കരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ചാവശ്ശേരി വളോരയിലെ വയലാറൻവീട്ടിൽ റഹൂഫ്-റംലത്ത് ദമ്പതികളുടെ മകൻ റംഷാദാണ് (13) മരിച്ചത്. കണ്ണൂരിലെ ബന്ധുവീട്ടിൽ പോയി വീട്ടിലേക്ക് വരുകയായിരുന്ന സംഘം സഞ്ചരിച്ച ഓട്ടോയിൽ കണ്ണൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടദിവസംതന്നെ ഓട്ടോ ഡ്രൈവറായ കണ്ണൂർ കക്കാട് കടവത്തുപുരയിൽ കെ.പി. താജുദ്ദീനും ചൊവ്വാഴ്ച റംഷാദിെൻറ മാതൃമാതാവ് ഉമൈബയും മരിച്ചിരുന്നു. സഹോദരങ്ങളായ മുനാഫ്, റംഷീദ് എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം തരം വിദ്യാർഥിയാണ്. നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് വ്യാഴാഴ്ച അവധിനൽകി. മംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച രാവിലെ എേട്ടാടെ എത്തുന്ന മൃതദേഹം ചാവശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.