മട്ടന്നൂര്‍: മട്ടന്നൂരിന്‍െറ സമീപപ്രദേശങ്ങളായ പൊറോറ, ഏളന്നൂര്‍, പടിയൂര്‍, ചാവശ്ശേരി എന്നിവിടങ്ങളില്‍ തെരുവുനായുടെ പരാക്രമം. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്ക് കടിയേറ്റു. കുട്ടികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായുടെ പരാക്രമത്തില്‍ പരിക്കേറ്റത്. ചാവശ്ശേരിയിലെ പ്രമോദിന്‍െറ മകന്‍ അഞ്ചുവയസ്സുകാരന്‍ അഖില്‍ദേവ്, പൊറോറയിലെ രേഷ്മയുടെ മകള്‍ ഏഴുവയസ്സുകാരി നന്ദന, ചാവശ്ശേരി കണ്ടോളിക്കാടന്‍ വീട്ടില്‍ നാരായണിഅമ്മ (80), പൊറോറയിലെ കോറോത്ത് വളപ്പില്‍ വീട്ടില്‍ ലീല, കളത്തില്‍വീട്ടില്‍ പാപ്പ, ഏളന്നൂരിലെ മാമന്‍, പടിയൂരിലെ പി.വി. ജിനിത്ത്, വെളിയമ്പ്ര തൗഫീഖ് മന്‍സിലില്‍ സി.സി.സുഹ്റ (52), മട്ടന്നൂര്‍ പൊറോറ തടത്തില്‍ ഹൗസില്‍ കെ. പാത്തുമ്മ (75) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. ഇന്നലെ രാവിലെ മുതല്‍ വിവിധ സമയങ്ങളിലാണ് ഏഴു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒമ്പതുപേരെയും നായ് കടിച്ചത്. എല്ലാവരേയും കടിച്ചത് ഒരുനായ് തന്നെയാണെന്ന് പറയുന്നു. മുഖത്ത് സാരമായി പരിക്കേറ്റ അഖില്‍ദേവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലും ചികിത്സയിലാണ്. വൈകുന്നേരത്തോടെ നായെ ചിലര്‍ തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.