തൊടുപുഴ: നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ നഗരസഭ കൗൺ സിലിൽ തീരുമാനം. നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇപ്പോഴും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ യഥേഷ്ടം ലഭിക്കുന്നുണ്ടെന്ന വിഷയം കൗൺസിലിൽ ചർച്ചയായതിനെതുടർന്നാണ് കർശന പരിശോധന നടത്താനും പിഴ ഇൗടാക്കാനും നിർദേശം നൽകിയത്. പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ ജനുവരി ഒന്നു മുതൽ തൊടുപുഴയിൽ കർശന പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും നടന്നിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ കടകളിലൂടെ നൽകുന്നുവെന്ന വിഷയം കൗൺസിലർമാർ വ്യാഴാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ വിമർശനമായി ഉന്നയിക്കുകയായിരുന്നു.
നിരോധിക്കപ്പെട്ട പല പ്ലാസ്റ്റിക് ഉൽപന്നങ്ങളും നഗരത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടത് പരിശോധനകളും തുടർ നടപടികളും നിലച്ചതോടെയാണെന്ന് അവർ കുറ്റപ്പെടുത്തി. ആദ്യഘട്ടത്തിൽ നടത്തിയ പരിശോധനകൾ പിന്നീട് ഇല്ലാതെപോയതാണ് നിരോധനത്തെ ദുർബലപ്പെടുത്തുന്നതെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച മുതൽ നഗരത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.