തൊടുപുഴ: സംസ്ഥാനപാതയിലെ പാലങ്ങളും കൈവരിയില്ലാത്ത കലുങ്കുകളും അപകടഭീഷണി സൃഷ ്ടിക്കുന്നു. മൂലമറ്റം-വാഗമണ്‍ സംസ്ഥാനപാതയിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് ഇത്തരത്ത ിൽ അപകടം പതിയിരിക്കുന്നത്. മൂലമറ്റം എടാട് ജങ്ഷനിലെ പാലത്തിന് വീതിയില്ലാത്തതുമൂലം ഒറ്റവരിയായി മാത്രമേ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കൂ. ടുറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്‍, പുള്ളിക്കാനം, തങ്ങള്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡിലെ ഈ പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വീതിക്കുറവിനാല് നിയന്ത്രണം കിട്ടാതെ വാഹനങ്ങള്‍ തട്ടി ഒരുവശത്തെ കൈവരികള്‍ തകര്‍ന്ന് പാലത്തിന് ബലക്ഷയവും ഉണ്ടായി. കുത്തിറക്കവും വളവും കൂടിയ ഭാഗത്താണ് പാലം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ നീളം കൂടിയ വാഹനങ്ങള്‍ വളവിലൂടെ കടന്നുപോകുമ്പോള്‍ കൈവരിയില്‍ തട്ടിയും അപകടം ഉണ്ടാകുന്നു.
വാഗമണ്‍ ഭാഗത്തേക്കുള്ള വിനോദസഞ്ചാരികളുമായി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. പാലത്തിന് നടപ്പാതയില്ലാത്തതുമൂലം വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടക്കാര്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് മാത്രമല്ല, ജില്ലയിലെ മിക്കയിടത്തും കൈവരിയും മതിയായ സുരക്ഷവേലികളും ഇല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ചെറുതോണിയിൽനിന്ന് നേര്യമംഗലം വരെ 48 കി.മീ. നീളുന്ന റോഡിൽ കൈവരിയും മതിയായ സുരക്ഷവേലികളും ഇല്ലാത്ത ഇരുപതോളം പാലങ്ങളാണുള്ളത്. വളവുകളും തിരിവുകളും ഏറെ ഉള്ളതിനാൽ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമേ വാഹനയാത്രികർക്ക് ഇത്തരം അപകടക്കെണി നേർക്കുനേർ കാണാനാകൂ. തൊടുപുഴ ആനക്കയം റോഡിൽ മലങ്കര ഗേറ്റിനുസമീപം ചെറിയ തോടിനുമുകളിെല വീതി കുറഞ്ഞ കലുങ്കിന് സംരക്ഷണഭിത്തി ഇല്ലാത്തത് വാഹന യാത്രക്കാർക്ക് അപകടഭീഷണിയാണ്. 20 അടിയോളം താഴ്ചയുള്ള തോടിനരികിൽ സംരക്ഷണഭിത്തിയോ ക്രാഷ് ഗാർഡോ സ്ഥാപിച്ചിട്ടില്ല. വീതി കുറഞ്ഞതും കൈവരികൾ തകർന്നതുമായ ഇരുപതേക്കർ പാലവും അപകടഭീഷണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.