തൊടുപുഴ: ലഹരി ലഭിക്കാൻ പുതുതലമുറ പുതുവഴികൾ തേടുന്നു. പശ മുതൽ മിഠായിവരെ സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ ലഹരിക്കായി ഉപയോഗിക്കുന്നതായി എക്സൈസ് അധികൃതർക്ക് വിവരം. ലഹരിക്കായി ഇവർ ഉപയോഗിക്കുന്ന വസ്തുക്കൾക്കെതിരെ േകസെടുക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് എക്സൈസും പൊലീസും. സ്കൂളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസ് അധികൃതർ പ്രത്യേക പരിശോധന ആരംഭിച്ചു. മിഠായി, പശ, ഗുളിക എന്നിവയുടെ രൂപത്തിൽ ലഹരിസുലഭമാണ്. വിദ്യാലയങ്ങൾക്ക് സമീപത്ത് പുകയില ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിട്ടുണ്ടെങ്കിലും പുതുരൂപത്തിലെത്തുന്ന ലഹരി വസ്തുക്കൾ കണ്ടെത്തുന്ന സംഭവത്തിൽ അധികൃതർക്കും വീഴ്ച സംഭവിക്കുന്നുണ്ട്.
ബുധനാഴ്ച തൊടുപുഴക്ക് സമീപത്തുനിന്ന് ദുരൂഹ സാഹചര്യത്തിൽ പിടികൂടിയ നാലു വിദ്യാർഥികളിൽനിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഇവർ സ്കൂളുകളിൽ കഞ്ചാവ് എത്തിച്ച് നൽകുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. ചെറുപൊതികളുമായി കഞ്ചാവ് വിൽക്കുന്നവരാണ് പിടിയിലാകുന്നത്. വൻകിടക്കാരിലേക്കെത്താൻ എക്സൈസിനും പൊലീസിനുമാകുന്നില്ല. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങൾ തൊടുപുഴ ഉൾപ്പെടെയുള്ള നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആഡംബര കാറുകൾ ഉപയോഗിച്ചാണ് ഇവരുടെ കടത്ത്. ഒരേസമയം വിവിധ കാറുകൾ ഇവർ കടത്തലിനായി ഉപയോഗിക്കും. ഏതെങ്കിലും വിധത്തിൽ ലഹരികൊണ്ടുവരുന്ന കാറിെൻറ വിവരം ചോർന്നാൽ ഉടൻ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് കഞ്ചാവ് മാറ്റും. വാഹനത്തിെൻറ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.