തൊടുപുഴ: മദ്യപിച്ച് വാഹനമോടിക്കുന്ന ബസ് ഡ്രൈവർമാരെ പിടികൂടാൻ തൊടുപുഴ പ്രൈവറ ്റ് ബസ്സ്റ്റാൻഡിൽ രാവിലെ ട്രാഫിക് പൊലീസിെൻറ മിന്നൽ പരിശോധന. ബ്രത്ത് അനലൈസർ ഉപ യോഗിച്ചു നടത്തിയ പരിശോധനയിൽ ഒരു ഡ്രൈവറെ പിടികൂടി. മൂവാറ്റുപുഴ-ചീനിക്കുഴി റൂട്ടിൽ സർവിസ് നടത്തുന്ന അശോക് ബസിെൻറ ഡ്രൈവർ ബിബിനെയാണ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലൈസൻസ് റദ്ദുചെയ്യുന്നത് സംബന്ധിച്ച് മോേട്ടാർ വാഹന വകുപ്പിനു റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ നഗരത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടെന്ന രഹസ്യപരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ട്രാഫിക് എസ്.ഐ ടി.എം. ഇസ്മായിൽ പറഞ്ഞു. ഡ്രൈവറെ പിടികൂടിയശേഷം പൊലീസിെൻറ നിർദേശപ്രകാരം വേറെ ഡ്രൈവറെ ഉപയോഗിച്ചാണ് സർവിസ് തുടർന്നത്. 46 സ്വകാര്യ ബസുകളും 13 കെ.എസ്.ആർ.ടി.സി ബസുകളും മൂന്ന് സ്കൂൾ ബസുകളും ഉൾപ്പെടെ 62 വാഹനങ്ങളാണ് പരിശോധിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 മുതൽ എട്ടുവരെയായിരുന്നു പരിശോധന. യൂനിഫോം ധരിക്കാത്തതിന് രണ്ട് ഡ്രൈവർമാരിൽനിന്ന് 250 രൂപ വീതം പിയീടാക്കി. ഗതാഗത നിയമലംഘനങ്ങൾ തടയാൻ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.