ചെറുതോണി: കരിമ്പൻ മുരിക്കാശ്ശേരി റോഡ് തകർന്നിട്ട് ഒന്നരവർഷം. പ്രളയകാലത്തിന് മ ുമ്പ് തകർന്ന റോഡിലൂടെ ഇപ്പോൾ കാൽനടക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. മുരിക്കാശ്ശേരി, തോപ്രാംകുടി, കമ്പിളികണ്ടം ഭാഗത്തേക്കുള്ള നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതിലെ വന്നുപോകുന്നത്. റോഡിെൻറ പലഭാഗത്തും വൻകുഴികൾ രൂപംകൊണ്ട് വെള്ളം കെട്ടിനിൽക്കുകയാണ്. 10 കിലോമീറ്റർ ദൂരം വരുന്നതാണ് റോഡ്. റോഡിെൻറ ഭൂരിഭാഗവും കടന്നുപോകുന്നത് വാത്തിക്കുടി പഞ്ചായത്തിലൂടെയാണ്.
റോഡ് മോശമായതോടെ അപകടങ്ങളും വർധിച്ചുതുടങ്ങി. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും കുഴികളിൽ ചാടി അപകടങ്ങളിൽപെടുന്നത്. പതിനാറാംകണ്ടം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി മുരിക്കാശ്ശേരി പാവനാത്മ കോളജ് വരെയുള്ള വിദ്യാർഥികൾക്ക് ഏക ആശ്രയം ഈ റോഡ് മാത്രമാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും റോഡിനോടുള്ള അവഗണന ഇപ്പോഴും തുടരുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.