കോട്ടയം: മഴക്കൊപ്പം ജില്ലയിൽ രോഗങ്ങളും പെയ്തിറങ്ങുന്നു. വില്ലനായി ഡെങ്കിപ്പനി. രണ്ടാഴ്ചക്കിടെ പകർച്ചപ്പനിയുടെ എണ്ണവും ക്രമാതീതമായി. ആരോഗ്യവകുപ്പിെൻറ കണക്കനുസരിച്ച് സീസണിൽ ഇതുവരെ 21,784 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. തിങ്കളാഴ്ച മാത്രം 282 പേർ ചികിത്സക്കെത്തി. ദിവസവും പനിബാധിച്ച് ശരാശരി 359 പേരാണ് ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളുടെ കണക്കുകൂടി പരിശോധിച്ചാൽ എണ്ണം ഇരട്ടിയാകും. ജില്ലയിലെ വിവിധമേഖലയിൽ ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തുന്നു. തിങ്കളാഴ്ച മാത്രം നാലുപേർ ചികിത്സക്ക് എത്തിയതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73 ആയി. രോഗം സംശയത്താൽ പരിശോധനഫലം കാത്തുകഴിയുന്ന 104 പേരുണ്ട്. എച്ച്1എൻ1 രോഗം സ്ഥിരീകരിച്ച 26 പേരിൽ 21 കേസുകളും ഇൗമാസം റിപ്പോർട്ട് ചെയ്തതാണ്. ഏഴുപേർക്ക് മലേറിയയും രണ്ടുപേർക്ക് ഏലിപ്പനിയും 4451 പേർക്ക് വയറിളക്കവും 926 പേർക്ക് ചിക്കൻപോക്സും പിടിപെട്ടു. 36 പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ട്. കോട്ടയം നഗരസഭ, വാഴൂർ, വെള്ളൂർ, മുത്തോലി, മീനടം, പനച്ചിക്കാട്, മണർകാട്, തൃക്കൊടിത്താനം, കുറിച്ചി, ഇൗരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഉദയനാപുരം, എരുമേലി, ആർപ്പൂക്കര, തിരുവാർപ്പ്, ചെമ്പ്, അതിരമ്പുഴ, വാഴൂർ, പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് മഴക്കാല പൂർവശുചീകരണം പൂർണമായി താളംതെറ്റിയതോടെയാണ് രോഗം അതിവേഗം വ്യാപിക്കുന്നത്. പകർച്ചപ്പനിെക്കാപ്പം വയറിളക്കവും ചിക്കൻപോക്സും പടരുന്നത് ഭീതിപരത്തുന്നു. ശുദ്ധജലത്തിെൻറ അഭാവമാണ് രോഗം പടരാൻ കാരണം. ടാങ്കർ ലോറിയിലടക്കം വിതരണം ചെയ്യുന്ന മലിനമായ വെള്ളം ഉപയോഗിക്കുന്നതും ജലജന്യരോഗങ്ങൾക്ക് ഇടയാക്കി. വേനലിൽ ജലസ്രോതസ്സുകൾ വറ്റിയതോടെ കുടിവെള്ളക്ഷാമം നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾ ബദൽസംവിധാനം ഒരുക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. വ്യാപകമായി വിറ്റഴിക്കപ്പെട്ട കുപ്പിവെള്ളത്തിെൻറ ശുദ്ധത ഉറപ്പാക്കാനുള്ള പരിശോധന ആരോഗ്യവകുപ്പും നടത്തിയില്ല. ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ മഴ കൊതുക് പെരുകാനുള്ള സാധ്യതയും വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.