ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് സർക്കാർ അടിച്ചമർത്താൻ നോക്കു കയാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭ സംയുക്ത സമ്മേളനത്തിൽ കോൺഗ്രസിെൻറ പ്രതിഷേധം. സ ംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രമേയം അവതരിപ്പിക്കാൻ അ നുമതി തേടിയ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, അഭിപ്രായം പ്രകടിപ്പിക്കാനുള്ള ജനങ്ങളു ടെ അവകാശത്തെ ആർക്കും തട്ടിയെടുക്കാനാവില്ലെന്ന് പറഞ്ഞു. എന്നാൽ, പ്രമേയാവതരണവും അതിലെ ചർച്ചയും ബുധനാഴ്ച വൈകീട്ട് മൂന്നിന് മാത്രമേ അനുവദിക്കൂ എന്ന് സ്പീക്കർ നിലപാടെടുത്തതോടെ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ സഭ ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടതിെൻറയും ബിദറിലെ സ്കൂൾ നാടകത്തിെൻറ പേരിൽ രാജ്യദ്രോഹ കേസ് ചുമത്തിയതിെൻറയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രമേയം.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് സിദ്ധരാമയ്യ സബ്മിഷനിൽ കുറ്റപ്പെടുത്തി. രാജ്യം മുഴുവൻ ഒന്നിച്ചുനിന്ന് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ സമരം തുടരുകയാണ്. ഭരണകക്ഷി അംഗങ്ങൾ പ്രതിപക്ഷ ശബ്ദങ്ങളെ കേൾക്കാൻ തയാറാവണം. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ തടഞ്ഞുവെക്കാൻ ആർക്കുമാവില്ല. മംഗളൂരുവിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് അനാവശ്യ ബലപ്രയോഗം നടത്തുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് മുന്നോടിയായി നിരോധനാജ്ഞ നടപ്പാക്കിയത് നിയമവിരുദ്ധമാണെന്ന് ഹൈകോടതി തന്നെ ചൂണ്ടിക്കാട്ടിയതാണെന്നും പൊലീസ് സർക്കാറിെൻറ കൈയിലെ പാവയായി മാറിയെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ബസവരാജ് രായറെഡ്ഡി, വി.എസ്. ഉഗ്രപ്പ, എസ്.ആർ. പാട്ടീൽ, കെ.ആർ. രമേശ് കുമാർ തുടങ്ങിയവരടക്കമുള്ള കോൺഗ്രസ് പ്രതിനിധി സംഘത്തെ എന്തടിസ്ഥാനത്തിലാണ് പൊലീസ് മംഗളൂരുവിൽ തടഞ്ഞ് തിരിച്ചയച്ചതെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ മംഗളൂരു സന്ദർശിക്കാനുള്ള തെൻറ ശ്രമത്തെ സർക്കാർ ഭയപ്പെട്ടതെന്തിനാണെന്നും സിദ്ധരാമയ്യ ചോദിച്ചു.
സിദ്ധരാമയ്യയുടെ പ്രസംഗത്തിനിടെ ഇടപെട്ട ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഇപ്പോൾ കോൺഗ്രസിന് ബോധം വന്നോ എന്നും ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് അടിയന്തരാവസ്ഥ നടപ്പാക്കിയതിൽ ഇപ്പോഴെങ്കിലും ഖേദം പ്രകടിപ്പിക്കുന്നുണ്ടോ എന്നും ചോദിച്ചു. ആ വിഷയമല്ല ഇവിടെ ചർച്ച ചെയ്യുന്നതെന്ന് സിദ്ധരാമയ്യ മറുപടി പറഞ്ഞെങ്കിലും അടിയന്തരാവസ്ഥ സംബന്ധിച്ച ചർച്ച വിടാൻ ബി.ജെ.പി നേതാക്കൾ തയാറായില്ല. ഇന്ദിര ഗാന്ധിയെ കുറിച്ച് പറയുേമ്പാഴെല്ലാം സംസാരിക്കാൻ നിങ്ങൾ തയാറാവുന്നില്ലെന്നും ജയപ്രകാശ് നാരായണനെയും അദ്വാനിയെയും ജയിലിലടച്ച നിങ്ങൾ ഭരണഘടനയെ കുറിച്ച് സംസാരിക്കുന്നതിൽ എന്തർഥമെന്ന് മന്ത്രി കെ.എസ്. ഇൗശ്വരപ്പ അരിശം കൊണ്ടു. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായിരുന്നെന്നും എന്നാൽ, ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടക്കുന്നതെന്നും സിദ്ധരാമയ്യയും മറുപടി നൽകി. ബി.ജെ.പി പ്രവർത്തകരല്ല രാജ്യത്തിെൻറ പൗരത്വത്തിെൻറ കോൺട്രാക്ടർമാർ. രാജ്യത്തെ എല്ലാ ജനങ്ങളും ഭാരതമാതാവിെൻറ മക്കളാണ്- സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ‘തുക്കെട തുക്കെട ഗ്യാങ്ങു’കൾക്ക് നേതൃത്വം നൽകുകയാണെന്ന ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശം സഭയിൽ ചൂടേറിയ വാഗ്വാദത്തിനിടയാക്കി. മന്ത്രിമാരായ സി.ടി. രവിയും ഇൗശ്വരപ്പയും ഇൗ ആരോപണം ഏറ്റുപിടിച്ചു. ഇതോടെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസിെൻറ പ്രിയങ്ക് ഖാർഗെ എണീറ്റു. ആരാണീ ‘തുക്കടെ തുക്കടെ ഗ്യാങ് എന്ന് ഇപ്പോൾ ബി.ജെ.പി വെളിപ്പെടുത്തണമെന്നും അതാരാണെന്നറിയാനാണ് തങ്ങളും കാത്തിരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. നിങ്ങളാണ് (കോൺഗ്രസ്) തുക്കടെ തുക്കടെ ഗ്യാങ്’ എന്നും നിങ്ങളാണ് (പ്രിയങ്ക് ഖാർഗെ) അവരുടെ നേതാവെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചതോടെ, എന്നാൽ രാജ്യദ്രോഹ കേസ് ചുമത്തി തങ്ങളെ അറസ്റ്റ് ചെയ്യൂ എന്നും അതല്ലേ നിങ്ങളുടെ സർക്കാർ ഇപ്പോൾ ചെയ്യുന്നതെന്നും ഖാർഗെയും വെല്ലുവിളിച്ചു. ബി.ജെ.പിക്കെതിരെ ഭിന്നസ്വരമുയർത്തുന്നവരെ രാജ്യദ്രോഹ കേസിൽ പെടുത്തുകയാണെന്ന് കെ.ജെ. ജോർജും രാമലിംഗ റെഡ്ഡിയും ദിനേശ് ഗുണ്ടുറാവുവും ചൂണ്ടിക്കാട്ടി.
ചർച്ചയിലിടപ്പെട്ട സ്പീക്കർ പ്രതിപക്ഷ നേതാവിെൻറ സബ്മിഷൻ പൂർത്തിയാക്കണമെന്നും അടിയന്തര പ്രമേയത്തിൽ ചർച്ച ബുധനാഴ്ച ൈവകീട്ട് അനുവദിക്കാമെന്നും അറിയിച്ചു. എന്നാൽ, അടിയന്തര പ്രമേയ അവതരണം വൈകിപ്പിക്കുന്നത് വിഷയത്തിെൻറ ഗൗരവം കുറക്കുമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യയുടെ േനതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടർന്ന് സഭ ബുധനാഴ്ചത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.