ആലപ്പുഴ: കയർമന്ത്രി ഡോ. തോമസ് െഎസക് സോഷ്യൽ മീഡിയയിലൂടെ മാത്രം പ്രവർത്തിച് ചാൽ കയർമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകിെല്ലന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈ സ് പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ്. മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതാക്കെള വിളിക്കാൻ കഴിഞ്ഞ നാലുവർഷവും അദ്ദേഹത്തിന് കഴിഞ്ഞില്ല. പുന്നപ്ര-വയലാർ കാലത്ത് സർ സി.പി. രാമസ്വാമി അയ്യർ ടി.വി. തോമസ് അടക്കം കയർ ഫാക്ടറി തൊഴിലാളി നേതാക്കളെ വിളിച്ചുകൂട്ടി ചർച്ച നടത്തിയിരുന്നു. തുടർന്ന് വന്ന വകുപ്പ് മന്ത്രിമാരും ഇത് തുടർന്നു. എന്നാൽ, ഏകപക്ഷീയമായ സമീപനമാണ് കയർ മന്ത്രി സ്വീകരിക്കുന്നത്. കേരള സ്േറ്ററ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.െഎ.ടി.യു.സി) നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ രോഷാഗ്നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർപിരി തൊഴിലാളികളുടെ കൂലി 350 രൂപയാക്കിയെന്ന സി.ഐ.ടി.യു നേതാക്കളുടെ അവകാശ വാദം അപഹാസ്യമാണ്. 70 മുടി കയർ ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് 90 മുടി ഉൽപാദിപ്പിച്ചാൽ മാത്രമാണ് 350 രൂപ ലഭിക്കുന്നത്.
സംസ്ഥാന തൊഴിൽ വകുപ്പ് അംഗീകരിച്ച 600 രൂപ കൂലി ലഭ്യമാക്കണമെന്നാണ് എൽ.ഡി.എഫ് നയമെന്നിരിക്കെ പകുതി കൂലി മാത്രമാണ് മേഖലയിൽ ലഭിക്കുന്നത്. അടച്ചുപൂട്ടിയ കയർ ഫാക്ടറികൾ തുറന്ന് ഉൽപന്നങ്ങൾ സർക്കാർ നേതൃത്വത്തിൽ കയറ്റുമതി ചെയ്യാൻ കയർ കമ്പനി തുടങ്ങുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കിയില്ല. കയർമേളക്ക് ലഭിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ ഒാർഡറുകളാണ്. ഇതിന് മേള നടത്തേണ്ട കാര്യമില്ല. പഞ്ചനക്ഷത്ര ആഡംബരമാണ് കയർമേളയിൽ നടന്നത്. യൂനിയനുകളെ അംഗീകരിക്കാത്ത സമീപനമാണ് മന്ത്രിയുേടത്. നിലവിലെ പ്രശ്നങ്ങൾ കാണാതെ 100 കയർ സഹകരണ സംഘങ്ങൾ ഉണ്ടാക്കിയാൽ ജോലിക്കാർക്ക് ശമ്പളം നൽകാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എ. ശിവരാജൻ, വി. മോഹൻദാസ്, എൻ.എസ്. ശിവപ്രസാദ്, എൻ.പി. കമലാധരൻ, എസ്. പ്രകാശൻ, ഇ.കെ. ജയൻ, ആർ. സുരേഷ്, ഡി. അനീഷ്, ജോഷി എബ്രഹാം, കെ.പി. പുഷ്കരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.