????????? ?????????? ???????? ????????? ????????????? ??? ????????? ??.??.? ????????????????

വിവിധ പദ്ധതികളിലായി 125 വീട് നിർമിച്ചുനല്‍കി ചെറിയനാട് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: വിവിധ ഭവനപദ്ധതികളിലായി 125 വീട് നിർമിച്ചുനല്‍കി ഭവനരഹിതര്‍ക്ക് ആശ്വാ സമേകി ചെറിയനാട് ഗ്രാമപഞ്ചായത്ത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരവും റീബില്‍ഡ് കേരള വഴി യും പഞ്ചായത്ത് നിർമിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം സജി ചെറിയാന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച 80 വീടിെൻറയും റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നിർമിച്ച 28 വീടിെൻറയും താക്കോല്‍ദാനമാണ് നടന്നത്. ഇതോടെ വിവിധ ഭവന പദ്ധതികളിലായി 125 വീട് ഭവനരഹിതര്‍ക്ക് നിർമിച്ചുനല്‍കാന്‍ ചെറിയനാട് പഞ്ചായത്തിന് സാധിച്ചിരിക്കുന്നു. ലൈഫ് മിഷന്‍, റീബില്‍ഡ് കേരള, പി.എം.എ.വൈ, ബ്ലോക്കിെൻറ തനത് പദ്ധതിയായ സ്‌നേഹക്കൂട് തുടങ്ങിയ വിവിധ പദ്ധതിയിലൂടെയാണ് വീടുകള്‍ നിർമിച്ചുനല്‍കിയത്. ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ നാല് വീടും രണ്ടാം ഘട്ടത്തില്‍ 76 വീടും റീ ബില്‍ഡ് കേരള വഴി 28 വീടുമാണ് പഞ്ചായത്ത് പൂര്‍ത്തിയാക്കിയത്.

ഒന്നാംഘട്ടത്തില്‍ മുന്‍കാല പദ്ധതികളില്‍ ഉൾപ്പെെട്ടങ്കിലും വീട് പൂര്‍ത്തിയാക്കാത്തവരെയും രണ്ടാംഘട്ടത്തില്‍ വീടില്ലാത്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാലുലക്ഷം രൂപവീതം ചെലവിട്ടാണ് ഓരോ ഘട്ടത്തിലും പദ്ധതി പൂര്‍ത്തിയാക്കിയത്. പ്രളയം ഏറ്റവും നാശനഷ്ടം വരുത്തിയ പഞ്ചായത്തുകളില്‍ ഒന്നായ ചെറിയന്നൂരില്‍ 28 വീട് പ്രളയബാധിതര്‍ക്ക് നിർമിച്ചുനല്‍കാന്‍ പഞ്ചായത്തിനായി. 13 വീട് പണി പൂര്‍ത്തിയാവുകയാണ്. ചെങ്ങന്നൂര്‍ ബ്ലോക്ക് മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് രൂപവത്കരിച്ച സ്നേഹക്കൂട് ഭവനനിര്‍മാണ പദ്ധതി വഴിയും ചെറിയനാട് പഞ്ചായത്ത് വീടുകള്‍ നിർമിച്ച് നല്‍കി. ചെങ്ങന്നൂര്‍ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തിയാക്കിയത് ചെറിയനാട് ഗ്രാമപഞ്ചായത്താണ്. ഇതോടെ, പഞ്ചായത്തിലെ ഭവനരഹിതരുടെ എണ്ണം കുറക്കാനും അവര്‍ക്ക് മെച്ചപ്പെട്ടൊരു ജീവിതം ഒരുക്കാന്‍ സാധിെച്ചന്നും പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ പറഞ്ഞു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.