കായംകുളം: മയക്കുമരുന്ന് ലഹരിയിൽ കൗമാരസംഘങ്ങളുടെ അഴിഞ്ഞാട്ടം പരിധിവിട്ടിട്ടു ം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയം. രാഷ്ട്രീയ സ്വാധീനങ്ങളാൽ കേസുകൾ അട്ടിമറി ക്കപ്പെടുന്നതും കഞ്ചാവ് മാഫിയക്ക് സഹായമാകുന്നു. കഞ്ചാവ് മാഫിയയിൽ ഉൾപ്പെട്ട കൗ മാരസംഘം നിസ്സാര തർക്കത്തിെൻറ പേരിൽ യുവാവിനെ കൊലപ്പെടുത്തുന്ന തരത്തിലേക്ക് ലഹരിയുടെ വീര്യം എത്തിയതെന്നതും ഗൗരവം വർധിപ്പിക്കുന്നു. മുൻകാലത്ത് നടത്തിയ ആക്രമണങ്ങൾ നിസ്സാരവത്കരിച്ചതാണ് കാര്യങ്ങളെ ഇത്തരത്തിൽ എത്തിച്ചത്. മയക്കുമരുന്ന് തലക്കുപിടിച്ച് രണ്ട് യുവാക്കളെ വെട്ടിയ സംഘത്തിൽപെട്ടവരെ അറസ്റ്റ് ചെയ്യാനാകാത്തത് ഇതിന് തെളിവാണ്. കഴിഞ്ഞ ഡിസംബറിൽ ചേരാവള്ളി കറുവൻതുണ്ടിൽ വിപിൻ എം.എസ്.എം കോളജിന് സമീപത്തും തട്ടാത്തറയിൽ അബീസ് കൊറ്റുകുളങ്ങരയിലുമാണ് ആക്രമണത്തിനിരയായത്. റോഡരികിൽ നിന്ന വിപിനെ വടിവാൾ ഉപയോഗിച്ച് തലക്ക് വെട്ടുകയായിരുന്നു.
അഴിഞ്ഞാട്ടത്തിന് കാരണം കഞ്ചാവ് ലഹരിയാണെന്ന് കണ്ടെത്തിയിരുന്നു. സംഭവം കണ്ട് ഒാടിക്കൂടിയവർ പ്രതികളിലൊരാളെ പിടികൂടി പൊലീസിന് കൈമാറിയെങ്കിലും മറ്റുള്ളവർ ഇപ്പോഴും കാണാമറയത്തുതന്നെ. കായംകുളം സ്വദേശി ഫഹദും രണ്ടാംകുറ്റി സ്വദേശി ഒാതറ ഷഫീഖുമാണ് പിടിയിലാകാനുള്ളത്. ക്വേട്ടഷൻ സംഘങ്ങൾ എല്ലാം ലഹരിക്കച്ചവടത്തിലേക്ക് ശ്രദ്ധ തിരിച്ചതോടെയാണ് ആക്രമണങ്ങൾ പതിവായത്. ഉപയോഗത്തിനിടെ പങ്കുവെക്കുന്ന ക്വേട്ടഷൻകാരുടെ വീരസാഹസിക കഥകൾ കേട്ടാണ് പുതുതലമുറയും വടിവാളുകളുമായി നഗരത്തിലേക്ക് ഇറങ്ങിയത്. കഞ്ചാവ് സംഘങ്ങളുടെ കുടിപ്പക കാരണം രണ്ടുമാസം മുമ്പ് കൃഷ്ണപുരം ഞക്കനാലിൽ അമ്മയുടെ മുന്നിൽ 17കാരനെ വെട്ടിപ്പരിക്കേൽപിച്ചവരെയും പൂർണമായി പിടികൂടാനായിട്ടില്ല. ലഹരിസംഘത്തെക്കുറിച്ച് വിവരം നൽകിയതിന് ജിംനേഷ്യം നടത്തിപ്പുകാരനെ അഞ്ചുവർഷം മുമ്പ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സമാനസ്ഥിതിയായിരുന്നു.
സമീപകാലത്ത് നഗരത്തിൽ നടന്ന പല ആക്രമണങ്ങൾക്ക് പിന്നിലും ലഹരിസംഘങ്ങളാണെന്നും തിരിച്ചറിഞ്ഞിരുന്നു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബുനാസ് ഖാനെ മൂന്നുമാസം മുമ്പ് വള്ളികുന്നം പൊലീസ് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. എന്നാൽ, ഉറവിടം തേടിപ്പോകുന്നതിൽ പൊലീസ് പരാജയപ്പെടുകയാണ്. ദൈനംദിന കാര്യങ്ങൾ നടത്താനുള്ള സേനാംഗങ്ങൾപോലും സ്റ്റേഷനിൽ ഇല്ലാത്തതാണ് പ്രധാന കാരണം. പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് മുന്നോട്ടുപോയാൽ മാത്രമെ ലഹരി മാഫിയയെ നിയന്ത്രിക്കാനാകൂ. കായംകുളം കായലോരം, കൃഷ്ണപുരം കൊട്ടാരത്തിന് സമീപം തുടങ്ങി ലഹരിസംഘങ്ങൾ തമ്പടിക്കുന്ന സ്ഥിരം സേങ്കതങ്ങളിൽപോലും തിരച്ചിൽ നടക്കുന്നില്ല. നഗരത്തിലെ സ്കൂളുകളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കച്ചവടവും കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.