ചെങ്ങന്നൂർ: രാവിലെ മുതൽ ചെങ്ങന്നൂർ മണ്ഡലത്തിലെ ഭൂരിപക്ഷം പോളിങ് ബൂത്തുകളിലും വോട് ടർമാരുടെ നീണ്ടനിര രൂപപ്പെട്ടെങ്കിലും യന്ത്രത്തകരാറും വൈദ്യുതിത്തകരാറും കാരണം പ ലയിടത്തും വോട്ടെടുപ്പിന് കാത്തുനിൽക്കേണ്ടിവന്നത് മണിക്കുറുകൾ.കൊല്ലകടവ് ഗവ. മുഹ മ്മദൻസ് യു.പി സ്കൂൾ, ചെറിയനാട് ദേവസ്വം ഹയർ സെക്കൻഡറി സ്കൂൾ, മുറിയായിക്കര ഗവ. ജെ.ബി. എസ്, മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കാരക്കാട് എസ്.വി.എച്ച്.എസ്, പിരളശ്ശേരി ഗവ. എൽ. പി.എസ്, തിരുവൻവണ്ടൂർ ഗവ. ഹൈസ്കൂൾ, ഇരമല്ലിക്കര ഹിന്ദു യു.പി.എസ് എന്നിവിടങ്ങളിലെ ബൂ ത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. അര മണിക്കൂർ വരെ വൈകി വോട്ടെടുപ്പ് ആരംഭിച്ച ഈ ബൂത് തുകളിൽ തുടർന്ന് കനത്ത പോളിങ് തന്നെ നടന്നു.
വോട്ടെടുപ്പ് അവസാനിക്കേണ്ട ആറ് കഴിഞ് ഞും വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. പുലിയൂർ ഗവ. ഹൈസ്കൂളിൽ അവസാനവോട്ട് രേഖപ്പെടുത്തുമ്പോൾ സമയം ആറരയോടടുത്തു. പൊതുവെ കാര്യമായ പരാതി ഉയരാതെ സമാധാനപരമായ വോട്ടെടുപ്പായിരുന്നു ഇത്തവണത്തേതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിലെ ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 62ാം നമ്പർ ബൂത്തിലെ ആദ്യ വോട്ട് ചെയ്തപ്പോൾ വിവിപാറ്റ് പ്രവർത്തിച്ചില്ല. ഇതോടെ വോട്ടെടുപ്പ് രണ്ടുമണിക്കൂർ തടസ്സപ്പെട്ടു. പുതിയ വിവി പാറ്റ് എത്തിച്ച് ഒമ്പതോടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.
ചെങ്ങന്നൂർ മുണ്ടൻകാവ് ഗവ. ജെ.ബി സ്കൂളിലെ 47, 48 ബുത്തുകളിലും അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65ാം നമ്പർ ബൂത്തിലും യന്ത്രം തകരാറിലായി അര മണിക്കൂറോളം വോട്ടിങ് തടസ്സപ്പെട്ടു. മാന്നാറിലെ ജൂനിയർ ബേസിക് സ്കൂളിലെ 15ാം നമ്പർ ബൂത്തിലെ വിവിപാറ്റ് വൈകീട്ട് 5.15 ഓടെ തകരാറിലായി. ഇതേതുടർന്ന് വനിതകളടക്കം 40ൽ പരം വോട്ടർമാർക്ക് അര മണിക്കൂറിലധികം കാത്തുനിൽക്കേണ്ടിവന്നു. രാവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രായോഗിക പരിചയക്കുറവുമൂലം അരമണിക്കൂർ വൈകിയണ് പോളിങ് തുടങ്ങാനായത്.
കരുനാഗപ്പള്ളിയിൽ സമാധാനപരം
കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിലെ കരുനാഗപ്പള്ളി നിയമസഭ മണ്ഡലത്തിൽ പോളിങ് പൊതുവേ സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ചിലയിടങ്ങളിൽ വോട്ടുയന്ത്രത്തിന് തകരാറുണ്ടായി. ഇടക്കുളങ്ങര എ.വി.കെ എം.എം എൽ പി.എസിലെ 169-ാം നമ്പർ ബൂത്തിൽ രണ്ട് പ്രാവശ്യം വോട്ടുയന്ത്രം പണിമുടക്കി. രാവിലെ 8.10നും ഒമ്പതിനുമാണ് തകരാറിലായത്. ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. മഴ ഭീഷണി നിലനിന്നെങ്കിലും തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വോട്ടർമാർ രാവിലെ ഏഴു മുതൽ ബൂത്തുകളിലെത്തിയിരുന്നു.
രാവിലെ മുതൽ കരുനാഗപ്പള്ളി മണ്ഡലത്തിലെ 181 ബൂത്തുകളിൽ ഭൂരിഭാഗത്തിലും തിരക്കനുഭവപ്പെട്ടു. ആലപ്പാട് തീരത്ത് രാവിലെ മുതൽ പോളിങ് പൊതുവേ മന്ദഗതിയിലായിരുന്നെങ്കിലും വൈകീട്ടോടെ സ്ത്രീ വോട്ടർമാരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പലയിടങ്ങളിലും വളരെ വൈകിയാണ് പോളിങ് അവസാനിച്ചത്. തഴവ കടത്തൂരിലെെ 61ാം നമ്പർ ബൂത്ത്, യന്ത്രം തകരാറിലായ ഇടക്കുളങ്ങര എ.വി.എം.എം.എൽ.പി. എസിൽ എതാണ്ട് എട്ടോടെയും, പുതിയകാവ് പുന്നക്കുളം ഗവ. സംസ്കൃത യു.പി സ്കൂൾ പോളിങ് സ്റ്റേഷൻ, മരുതൂർകുളങ്ങര ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലും എതാണ്ട് 7.30 ഓടെയാണ് പോളിങ് പൂർത്തിയായത്.
വാർധക്യ അവശത വകവെക്കാതെ മാധവിയമ്മ ബൂത്തിലേക്ക്
കായംകുളം: വാർധക്യ അവശതകളിലും അണയാത്ത സമരവീര്യവുമായി ബൂത്തിലെത്തിയ മാധവിയമ്മയുടെ വോട്ടിന് മൂല്യമേറെ. എരുവ പടിഞ്ഞാറ് മാവിലേത്ത് കുറ്റിയിൽ പരേതനായ രാഘവെൻറ ഭാര്യ മാധവിയമ്മയാണ് (93) ഫാഷിസത്തിനെതിരെ വോട്ട് കുത്താൻ എത്തിയത്. കർഷക-കശുവണ്ടി തൊഴിലാളി സമരങ്ങളിലെ സജീവസാന്നിധ്യമായിരുന്ന മാധവിയമ്മ ഇന്നോളം വോട്ടിന് മുടക്കം വരുത്തിയിട്ടില്ല. കാഴ്ചയും കേൾവിയും കുറഞ്ഞതിനാൽ പരസഹായത്തോടെയായിരുന്നു ഇത്തവണത്തെ വോട്ട്.
ലെപ്രസി സാനറ്റോറിയം ബൂത്തിൽ പോളിങ് 88.49 ശതമാനം
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിലെ കുറവ് വോട്ടർമാരുള്ള നൂറനാട് ലെപ്രസി സാനറ്റോറിയം 151ാം നമ്പർ ബൂത്തിൽ പോളിങ് 88.49 ശതമാനം. ആകെ 113 വോട്ടർമാരിൽ 100 പേർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തി. താമരക്കുളം ഗ്രാമപഞ്ചായത്തിൽപെടുന്ന ബൂത്തിൽ സാനറ്റോറിയം അന്തേവാസികൾക്ക് മാത്രമായുള്ള ബൂത്താണിത്. 68 വോട്ടർമാർ പുരുഷന്മാരാണ്. സ്ത്രീകളുടെ ചികിത്സ വാർഡിനും സാനറ്റോറിയം ജയിലിനും സമീപമായാണ് പോളിങ് സ്റ്റേഷൻ ഒരുക്കിയത്. അന്തേവാസികളിലധികവും പ്രായാധിക്യം കൊണ്ടും അംഗവൈകല്യങ്ങൾകൊണ്ടും നടക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. വീൽചെയറുകളിലും ഓട്ടോകളിലുമൊക്കെ ഇവർ പോളിങ് സ്റ്റേഷനിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
90 വയസ്സ് കഴിഞ്ഞ മുതിർന്ന അന്തേവാസി പാഞ്ചാലിയമ്മ വീൽചെയറിലെത്തി വോട്ട് ചെയ്തു. മുമ്പ് രണ്ടായിരത്തോളം അന്തേവാസികൾക്ക് വോട്ടുണ്ടായിരുന്ന ബൂത്താണിത്. പുറത്തെപ്പോലെതന്നെ സാനറ്റോറിയത്തിനകത്തും തെരഞ്ഞെടുപ്പിെൻറ എല്ലാ ആവേശവും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായതോടെ സർക്കാർ സ്ഥാപനമെന്ന നിലയിൽ ഇവിടെ ഇപ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്. പരസ്യപ്രചാരണമില്ലെങ്കിലും തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് അന്തേവാസികൾ പറയുന്നു.
വോട്ടെടുപ്പ് വൈകി
ഹരിപ്പാട്: കുമാരപുരം 27ാം നമ്പർ ബൂത്ത് കൂട്ടംകൈത 316ാം കയർസംഘത്തിൽ വോട്ടുയന്ത്രം തകരാറിലായി. ഒരു മണിക്കൂർ വോട്ടെടുപ്പ് വൈകി. പിന്നീട് വേറെ യന്ത്രംവെച്ച് വോട്ടിങ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.