ആലപ്പുഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവയുടെ 100 മീറ്റർ ചുറ്റളവും പുകയിലരഹി തമായി പ്രഖ്യാപിക്കുന്ന പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ഉ ന്നതതല യോഗം തീരുമാനിച്ചു. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഐ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. അടുത്ത അധ്യയനവർഷത്തിനുമുമ്പ് വിവിധ വകുപ്പുകളുടെയും ജനകീയ പങ്കാളിത്തത്തോടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്നുതിട്ടപ്പെടുത്തി ലഹരിരഹിതമാക്കുന്ന ബൃഹത്പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. പദ്ധതിയുടെ ഉത്തരവ് തയാറാക്കി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും അയക്കാൻ എ.ഡി.എം നിർദേശം നൽകി.
ജില്ലയിലെ പുകയില ഉപയോഗം നിയന്ത്രിക്കാൻ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ല, താലൂക്കുതല സ്ക്വാഡുകൾ രൂപവത്കരിക്കും. കലക്ടറുടെയും എ.ഡി.എമ്മിെൻറയും നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപവത്കരിക്കുന്ന സ്ക്വാഡുകൾ പരിശോധന നടത്തും. ഇതര സംസ്ഥാനതൊഴിലാളികൾക്ക് തൊഴിൽ-ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. വിനോദ സഞ്ചാരമേഖലയെ പുകയിലരഹിതമാക്കുന്നതിെൻറ ഭാഗമായി ഹൗസ് ബോട്ടുകളിൽ പുകയിലരഹിത ബോർഡുകളും പുകവലി നിരോധനവും കർശനമാക്കും. ജില്ലതല യോഗം രണ്ട് മാസത്തിലൊരിക്കൽ ചേരാനും തീരുമാനിച്ചു. പുകയില നിയന്ത്രണം ജില്ല ഉന്നതതല യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനനേതാക്കളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.