??????????? ???????????? ?????????? ???????????????????? ??????????? ?????????? ???????? ???????????? ??? ???????? ????. ????????? ??????????????????

പ്രളയാനന്തര പുനര്‍നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം –കലക്ടര്‍

ഹരിപ്പാട്: പ്രളയാനന്തരം കേരളത്തിെൻറ പുനര്‍നിര്‍മാണത്തില്‍ അര്‍ഹരായ ആളുകള്‍ക്കു ള്ള ധനസഹായം ഉള്‍പ്പെെട ആനുകൂല്യവിതരണം ഉടന്‍ ചെയ്യണമെന്നും അര്‍ഹരായവര്‍ ഒഴിവാ കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ലെന്നും കലക്ടര്‍ എസ്. സുഹാസ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. കാര്‍ത്തികപ്പള്ളി താലൂക്കില്‍ വിളിച്ചുചേര്‍ത്ത ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തിലാണ് കലക്ടര്‍ നിർദേശം നല്‍കിയത്. സംസ്ഥാനത്ത് ഇതിനകം പുനര്‍നിർമാണ പ്രവർത്തനങ്ങളില്‍ ഏറ്റവും അധികം തുക വിതരണം ചെയ്തത് ജില്ലയിലാണ്. വെരിഫിക്കേഷന്‍ നടപടികൾ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് വൈകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ധനസഹായ ആനൂകൂല്യ വിതരണത്തില്‍ പിന്നിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്ത് അധികാരികളോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനൊപ്പം അവ എത്രയും വേഗം പൂര്‍ത്തിയാക്കാൻ നിർദേശവും നൽകി. രണ്ടാം ശനി, ഞായർ ദിവസങ്ങൾകൂടി പ്രവൃത്തിദിനമാക്കി ഡാറ്റ എൻട്രി, ടാബുലേഷൻ ജോലികൾ പൂർത്തിയാക്കാനും കലക്ടർ നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് ജോലികൾ പൂർത്തിയാക്കാനുള്ളവര്‍ ഉടന്‍ പൂർത്തിയാക്കി തഹസിൽദാര്‍ക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ നിർദേശിച്ചു. ഇതിന് വിദ്യാർഥികൾ, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. ലഭിച്ച അപേക്ഷകളിൽ നാശനഷ്ടം കുറവാണെങ്കിൽ അവ തരംതാഴ്ത്തി ലഭ്യമായ സഹായം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച കാർത്തികപ്പള്ളി, ചേപ്പാട്, ദേവികുളങ്ങര, മുതുകുളം, കുമാരപുരം, തൃക്കുന്നപ്പുഴ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെ കലക്ടർ പ്രത്യേകം അഭിനന്ദിച്ചു. 15 ശതമാനം വരെ, 16 മുതൽ 29 ശതമാനം വരെ, 30 മുതൽ 59 ശതമാനം വരെ, 60 മുതൽ 74 ശതമാനം വരെ എന്നിങ്ങനെ അടിസ്ഥാനമാക്കിയാണ് പ്രളയാനന്തര ധനസഹായം വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി കലക്ടർ മുരളീധരൻ പിള്ള, ഹരിപ്പാട് നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, കാർത്തികപ്പള്ളി തഹസിൽദാർ പ്രസന്നകുമാർ, ഡെപ്യൂട്ടി തഹസിൽദാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.