ഗൗരിലങ്കേഷിന്‍റെ ഓർമയിൽ ഒരു കവിത

പുലിയിറക്കം

ഒരിക്കലും
വരില്ലെന്ന ഉറപ്പിലാണ്
പുലി വരുന്നേ എന്ന് വിളിച്ച് പറഞ്ഞത്.

ബുദ്ധനുണ്ട്
ഗാന്ധിയുണ്ട്
നാട്നീളെ ദൈവമുണ്ട്
കാടില്ല, ഇരുളില്ല, മറവില്ല, പഴുതില്ല
വഴി നീളെ വിളക്കുണ്ട്
പുലി പോയൊരെലി പോലും വരുമോ
ഈയുറപ്പിലിറങ്ങി നടന്നു
വിജനത്തിലും കൈപോലും തലയ്ക്കുവെക്കാതുറങ്ങി
വെറുതെ സങ്കല്പസുഖത്തിനൊരു
ദുസ്വപ്നം കണ്ടതാണ്
വാതിലിലൊരുപോള തുറന്നിട്ടതാണ്

പയ്യിനെച്ചൊല്ലിയുള്ള
ബഹളമൊക്കെ കേട്ടപ്പോഴും
തിരിഞ്ഞു കിടന്നുറങ്ങി
എവിടെ വരാന്‍ ?
എങ്ങനെ വരാന്‍?

പശുവിന്‍റെ പിന്നാലെ വന്നത്
പക്ഷെ പുലി തന്നെയായിരുന്നു
രാത്രിയത്തെ മുരള്‍ച്ച
ഇച്ചൂര്
കഴു്ത്തിലിറങ്ങുന്ന
ഈ നഖങ്ങള്‍ പുലി തന്നെ.
കൈകാലുകളററു
തല ചൂടുള്ള വായയില്‍
ഇനിയും സമ്മതിക്കാതിരുന്നിട്ട് കാരൃമില്ല
വന്നത് പുലിതന്നെ.
വളരെയായൊന്നും തിന്നാന്‍ കിട്ടാത്ത
എന്തുതിന്നാനും മടിക്കാത്ത
ആ വൃത്തികെട്ട പുലി .

(പുലിയിറക്കം ഗൗരി ലങ്കേഷിന്)

Tags:    
News Summary - Gauri Lankesh-Kalpetta Narayanan-literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.