പൂവുകൾ പറയുന്നു

ആകാശത്തുനിന്ന് താഴേക്കു വീഴുമ്പോൾ പൂക്കൾ പരസ്പരം പറഞ്ഞു:
‘‘ദുരന്തമുണ്ടാവുമ്പോഴാണ് നമ്മൾ കൂട്ടമായി വേണ്ടത്.’’
‘‘മാലാഖയെന്ന് വിളിക്കും. അതിനപ്പുറം സ്നേഹത്തിെൻറ ഒരു പൂ പോലും വെച്ചുനീട്ടില്ല.’’
ഒരു പൂ ചിരിച്ചു.
‘‘വിശക്കുമ്പോൾ പനിനീർ പൂക്കളും ലില്ലിപ്പൂക്കളും ആരും ഭക്ഷിക്കാറില്ല.’’
പൂക്കൾ പറയുന്നുണ്ടായിരുന്നു.
‘‘ജീവിച്ചിരിക്കുമ്പോൾ സ്നേഹത്തിെൻറ, കാരുണ്യത്തിെൻറ ഒരു പൂവിതൾ കൊടുക്കാൻ മടിക്കുന്നവർ മരിച്ചുകഴിഞ്ഞാൽ നമ്മളെ കൂട്ടിക്കെട്ടി റീത്തുണ്ടാക്കി കാത്തുനിൽക്കും.’’
Tags:    
News Summary - P.K. Parakkadavu Story -Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.