അവളെങ്ങും തീണ്ടാ പ്പാടം തീണ്ടീട്ടില്ല
ചൊല്ലുവിളിയുള്ള പെണ്ണാണല്ലോ
എന്നിട്ടും ...........
അവളാ നടവഴീല്‍ പിഞ്ഞിക്കീറി
ചോരനാരായി ക്കിടക്കുന്നല്ലോ
കൂമന്‍ കുറുനരി കാര്‍ന്നോമ്മാരും
കുറ്റം തെളീക്കാന്‍ നടക്കുന്നല്ലോ
അഴിഞ്ഞാടി നടക്കുന്ന തിള വെയില-----
ന്നരുംകൊല കണ്ടതു പറഞ്ഞിട്ടും
നേരും നെറീ മില്ലാ പെണ്ണായി
അവളെ പനയോല പൊതിഞ്ഞു കെട്ടീ
അതിലൊരു കടലിപ്പോളിരമ്പുന്നുണ്ട്
അതിലൊരു പുഴയിപ്പോള്‍ കവിയുന്നുണ്ട്
പോകുന്ന പോക്കിലാ കൈതക്കാടിന്‍
അടിയോളം തീ വന്നു മൂടുന്നുണ്ട്
അവളിങ്ങനെ വാക്കായി പൂത്തിട്ടാകും
മിണ്ടാപ്പൂവെല്ലാം മിണ്ടിപ്പോയി.
അനുവാദം ചോദിക്കാതവളിന്നത്തെ
സൂര്യനെയെടുത്തങ്ങു പൊട്ടു തൊട്ടു
അവളാ നിറമായി പടരുന്നല്ലോ
അവളാ കടലായി നിറയുന്നല്ലോ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.