വിജയികളുടെ കഥ പറഞ്ഞുതുടങ്ങേണ്ടത് ആ നിമിഷത്തിൽ നിന്നാണ്. നിലക്കാത്ത കൈയടികൾക്കിടയിൽ വിക്ടറി സ്റ്റാൻഡിൽ പൊൻപതക്കങ്ങൾ കഴുത്തിലണിഞ്ഞ് നിൽക്കുന്നിടത്തുനിന്ന്. വിജയത്തിെൻറ മാത്രമല്ല,പോരാട്ടത്തിെൻറ കൂട ി കഥ. മജ്സിയ ബാനുവിനെ വായിച്ചുതുടങ്ങേണ്ടതും ഇവിടെ നിന്നാണ്.
2018 ഡിസംബർ മോസ്കോ
റഷ്യയിലെ മോസ് കോയിൽ ലോക പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്. കോഴിക്കോട് ഒാർക്കാേട്ടരി എന്ന ഗ്രാമത്തിലെ ഒരു പെൺകുട്ടി വിക ്ടറി സ്റ്റാൻഡിൽ കയറിനിന്ന് ലോകത്തെ നോക്കി ചിരിച്ചു. ഒരിക്കലല്ല, മൂന്നുതവണ. ക്ലാസിക് പവർലിഫ്റ്റിങ്, ഡെ ഡ് ലിഫ്റ്റിങ്, വേൾഡ്ലിഫ്റ്റർ എന്നിവയിൽ സുവർണനേട്ടവുമായി. ലോകത്തെ മികച്ച താരങ്ങൾക്ക് മുന്നിലാണ് ഒന്ന ാംസ്ഥാനക്കാരിയായി നിൽക്കുന്നത്. ദേശീയ ജേതാവായി മോസ്കോയിലേക്ക് പോകാൻ അവസരം ഒത്തപ്പോൾ, പണം കണ്ടെത്തൽ വലിയ വെല്ലുവളിയായി. ഡബ്ല്യു.യു.പി.സി ഇന്ത്യയിൽ അടക്കേണ്ടത് മൂന്നുലക്ഷം രൂപ.
ഒരു പ്രതീക്ഷയുമില്ലാത്ത സമയം മുഴുവൻ ചെലവും പരിശീലനവും വഹിക്കാമെന്നേറ്റ് ഒരു സ്പോൺസർ പ്രത്യക്ഷപ്പെട്ടു. മജ്സിയ യാത്രക്കൊരുങ്ങി. അതി നിടെ സ്പോൺസർ പിന്മാറി. യാത്ര മുടങ്ങും എന്ന സ്ഥിതി. പലരെയും സമീപിച്ചു. ചെറിയ ചെറിയ സഹായങ്ങൾ, കുറെ കടവും. അതാണ് ഇവിടംവരെ എത്തിച്ചത്. മത്സരത്തിെൻറ അവസാന റൗണ്ടിൽ 370 കിലോ ഉയർത്തി സ്വർണം ഉറപ്പിച്ചപ്പോൾ മജ്സിയ ഉയർത്തിയ ഭാരം ആ പവർലിഫ്റ്റിങ് ഉപകരണത്തിെൻറത് മാത്രമായിരുന്നില്ല. പിന്നിട്ട ദൂരത്തിെൻറയും മറികടന്ന തടസ്സങ്ങളുടെതുകൂടിയായിരുന്നു.
വിജയയാത്രകൾ
ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ഇേന്താനേഷ്യ, രാജ്യത്തിന് പുറത്തേക്കുള്ള ആദ്യ യാത്രയാണ്,ആദ്യ അന്തർദേശീയ മത്സരവും. പവർലിഫ്റ്റിങ് പരിശീലനം തുടങ്ങിട്ട് ആറുമാസം മാത്രം. 52 കിലോ വിഭാഗത്തിൽ ഏഷ്യൻ വെള്ളിമെഡൽ കഴുത്തിലണിയുേമ്പാൾ ഒന്നാം സഥാനക്കാരിയുമായുള്ള വ്യത്യാസം രണ്ടര കിലോമാത്രം. മോസ്കോയിലേതിന് തുല്യമായിരുന്നു ആ യാത്രയും. പണം തന്നെയായിരുന്നു വെല്ലുവിളി. അവസാന നിമിഷം സഹായിക്കാനായി ചിലർ എത്തിയതുകൊണ്ടുമാത്രം ഇന്തോനേഷ്യയിൽ വിമാനമിറങ്ങിയ പെൺകുട്ടി. മത്സര സമയത്ത് അണിയേണ്ട ഡ്രസും നീക്യാപും റാപ്സും സോക്സും ബെൽറ്റും വരെ കടം വാങ്ങി.
സ്വന്തമെന്ന് പറയാവുന്നത് ഒരു തട്ടം മാത്രം. അത് അന്നും ഇന്നും മജ്സിയയുടെ അടയാളമാണ്. ഇതിനിടെ പഞ്ചഗുസ്തിയിലും കൈവെച്ചു. 2018 കോഴിക്കോട് ജില്ലയിലും ഏപ്രിലിൽ സംസ്ഥാന ജേതാവുമായി. മേയിൽ ലഖ്നോയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും നേടി. പിന്നെ ഒക്ടോബറിൽ തുർക്കിയിലെ അൻറാലയിലേക്ക്. പഞ്ചഗുസ്തിയിൽ ലോക ആറാം സ്ഥാനക്കാരിയായി മടക്കം. ദേശീയ, അന്താരാഷ്ട്ര നേട്ടങ്ങൾക്കു പുറമെ മൂന്നുതവണ സംസ്ഥാന ജേതാവ്, അഞ്ചുതവണ കോഴിക്കോട് ജില്ല ജേതാവ്, ഫിറ്റ്നസ് ആൻഡ് ഫാഷൻ ജേതാവ്, സ്ട്രോങ് വുമൺ ഇൻ കേരള തുടങ്ങി മജ്സിയയുടെ പ്രൊഫൈൽ നീളുന്നു.
സ്വപ്നങ്ങളിലേക്ക്
വടകര ഒാർക്കാേട്ടരിയിലെ കല്ലേരിമൊയിലോത്ത് അബ്ദുൽ മജീദിെൻറയും റസിയയുടെയും മൂത്തമകൾ. തറവാട്ടിലെ ആൺകുട്ടികൾ ചെയ്യുന്ന കായിക സാഹസങ്ങളെല്ലാം മജ്സിയ ബാനു എളുപ്പത്തിൽ മറികടക്കും. വടകര ഇസ്ലാമിക് അക്കാദമി ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ ട്രാക്ക് ഇവൻറുകൾ ചെറിയ ക്ലാസുമുതൽ മജ്സിയ കുത്തകയാക്കി. കെ. കുഞ്ഞിരാമക്കുറുപ്പ് ഹയർസെക്കൻഡറി സ്കൂളിൽ എത്തിയപ്പോഴും ഇതിൽ മാറ്റമുണ്ടായില്ല. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡെൻറൽ സയൻസിൽ ബി.ഡി.എസ് പഠനത്തിനിെട രണ്ടാം വർഷ സമ്മർ വെക്കേഷനാണ് മജ്സിയയുടെ ജീവിതത്തെ ആകെ മാറ്റിയത്. വീട്ടിൽ വെറുതെയിരുന്ന മജ്സിയക്ക് അന്ന് ബോക്സിങ് പഠിക്കാൻ മോഹമുദിച്ചു. വൈകാതെ കോഴിക്കോട് പൂളാടിക്കുന്നിൽ രമേശിന് മുന്നിലെത്തി. രാവിലെയും വൈകീട്ടും രണ്ടു മണിക്കൂർ പരിശീലനം. ഒാർക്കാേട്ടരിയിൽനിന്ന് ഒന്നരമണിക്കൂർ ബസ് യാത്രയുണ്ട്.
പുലർച്ച 4.30ന് പുറപ്പെടുന്ന ആദ്യ ബസിൽ ഒറ്റക്കൊരു പെൺകുട്ടി അന്ന് ആദ്യ യാത്രക്കാരിയായി. റോപ് ക്ലൈംബിങ്ങിൽ മജ്സിയക്കുള്ള മികവു കണ്ട് പരിശീലകൻ രമേശാണ് പവർലിഫ്റ്റിങ് സാധ്യതയിലേക്ക് ചിന്തതിരിച്ചത്. 2016 ഡിസംബറിൽ വെസ്റ്റ്ഹില്ലിലെ ജിമ്മിൽ മജ്സിയ എത്തി. പിന്നെ വടകരയിൽ നിന്ന് രാവിലെ 6.15 ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിനിൽ വെസ്റ്റ്ഹില്ലിലേക്കുള്ള യാത്രകൾ. പരിശീലനം തുടങ്ങി രണ്ടാം ആഴ്ച കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ് എത്തി. സ്ട്രോങ് വുമണായി അന്ന് മജ്സിയ മറ്റ് കരുത്തന്മാരെ ഞെട്ടിച്ചു. വടകരയിലെ ഹാംസ്ട്രിങ് ഫിറ്റ്നസ് സെൻററിൽ ഷമ്മാസ് അബ്ദുൽ ലത്തീഫിനു കീഴിലേക്ക് പരിശീലനം മാറ്റിയതോടെ യാത്രകൾ കുറെകൂടി എളുപ്പമായി. പിന്നെ മോസ്കോവരെ നീളുന്ന യാത്രകൾ. ഹിജാബ് ധരിച്ചൊരു പെൺകുട്ടി വാർത്തകളിൽ നിറഞ്ഞു.
കഥ തുടരുന്നു...
പവർലിഫ്റ്റിങ്ങിനൊപ്പം വെയ്റ്റ്ലിഫ്റ്റിങ് പരിശീലനവും നടത്തുന്നുണ്ട് മജ്സിയ ഇപ്പോൾ. വെയ്റ്റ്ലിഫ്റ്റിങ് സ്വർണമാണ് ഇനി ലക്ഷ്യം. അത് ഒളിമ്പിക്സ്വരെ നീളുന്നു. ഇൗ വർഷം ഫിൻലൻഡിൽ നടക്കുന്ന വേൾഡ്പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നേരിട്ടുള്ള ക്ഷണമുണ്ട്. നീണ്ട യാത്രകൾ ബാക്കിവെച്ച കടങ്ങൾക്കിടയിലും ഫിൻലൻഡിലെ സ്വർണം സ്വപ്നം കാണുന്നു മജ്സിയ. ‘വിദേശയാത്രക്ക് ലക്ഷങ്ങളാണ് ചെലവ്. ഗൾഫിൽ ചെറിയ ജോലിയുള്ള ഉപ്പക്ക് കണ്ടെത്താവുന്നതിനും എത്രയോ മുകളിലാണത്. സ്ഥിരം ഒരു സ്പോൺസറെ കിട്ടിയാൽ പ്രശ്നങ്ങളെല്ലാം തീരും.
അത്തരമൊന്ന് വന്നണയുന്നില്ല’ -ഒാർക്കാേട്ടരിയിലെ ഒറ്റമുറിവീട്ടിൽ ചുമരലമാരകളിൽ നിറഞ്ഞ മെഡലുകൾക്കും അംഗീകാര പത്രങ്ങൾക്കും നടുവിലിരുന്ന് മജ്സിയ കഥ പറഞ്ഞു നിർത്തി. അവിടിരുന്ന് പുറത്തേക്ക് നോക്കിയാൽ കാണുക തറയിൽ അവസാനിച്ച പുതിയ വീടെന്ന സ്വപ്നം, അതിനുമപ്പുറം ഉമ്മയുടെ ആട്ടിൻകൂടുകൾ. മതിലുകളില്ലാത്ത പറമ്പിെൻറ ഒാരത്ത് മേയുന്ന ആടുകൾ. മജ്സിയയുടെ സ്വപ്നലോകം ഇതിനുമപ്പുറത്താണ്. ആ സ്വപ്നത്തിന് നിറം പകരേണ്ടതാരാണ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.