മേഘൻ മാർക്ലേ എന്ന േലാകപ്രശസ്ത അഭിേനത്രിയുടെ സാമൂഹിക ഇടപെടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് വിളിച്ചോതുന്നതാണ് തന്റെ 11ാം വയസ്സിൽ സ്ത്രീവിരുദ്ധ പരസ്യം ഒരു കത്തു കൊണ്ട് മാറ്റിച്ച കഥ. എലമെന്ററി സ്കൂളിൽ പഠിച്ചിരുന്ന കാലത്താണ് സംഭവം.
സ്കൂളിലെ ടി.വിയിൽ കണ്ട പരസ്യത്തിലാണ് അമേരിക്കയിലെ മുഴുവൻ സ്ത്രീകളും മെഴുക്കുപുരണ്ട പാത്രങ്ങളോട് പൊരുതുകയാണ് എന്ന വാചകം ശ്രദ്ധിച്ചത്. ക്ലാസിലെ ആൺകുട്ടികൾ അത് ശരിയാണ്, സ്ത്രീകളുടെ സ്ഥാനം അടുക്കളയാണെന്ന് പറയുക കൂടി ചെയ്തപ്പോൾ മിസിസ് മാർക്ലേ തീരുമാനിച്ചു ഇതിനെതിരെ എന്തെങ്കിലും ചെയ്തേ മതിയാകൂ.
അവർ അന്നത്തെ പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിൻറനും ആ സോപ് കമ്പനിയുടെ ഉടമയുമടക്കം അധികാരപ്പെട്ട നാലു പേർക്ക് കത്തെഴുതി. കത്തിനു മറുപടി ലഭിച്ചു എന്ന് മാത്രമല്ല, ഒരു മാസത്തിനു ശേഷം ആ പരസ്യത്തിൽ അമേരിക്കയിൽ സ്ത്രീകൾ എന്നതിനു പകരം അമേരിക്കയിലെ ജനങ്ങൾ എന്ന് മാറ്റുക കൂടി ചെയ്തു.
11 വയസ്സുള്ള ആ പെൺകുട്ടിയുടെ ചിന്തക്ക് കിട്ടിയ അംഗീകാരമാണ് ആ മാറ്റം. ഒരുപക്ഷേ, തനിക്കും മാറ്റത്തിന് കാരണമാകാൻ കഴിയുമെന്ന ചിന്തയായിരിക്കാം ഇന്നും അവരെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.