കൊച്ചി: വിവാഹാഭ്യർഥന നിരസിച്ചതിന് സുഹൃത്ത് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേ ഹം കാണാന്‍ കലൂരിലെ വാടകവീട്ടില്‍ സംശയാസ്പദ സാഹചര്യത്തില്‍ എത്തിയ യുവാവിനെ നാട്ട ുകാര്‍ പിടിച്ച് പൊലീസിൽ ഏല്പിച്ചു. വരാപ്പുഴ സ്വദേശി ടോം ജോസിനെയാണ് കസ്റ്റഡിയിലെടുത്തത്.
രാവിലെ മുതല്‍ വീടിനടുത്ത് ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു യുവാവ്. തൂവാലകൊണ്ട് മുഖം മറച്ചും ഹെല്‍മറ്റ് ധരിച്ചുമാണ് നടന്നത്. വൈകീട്ട് മൃതദേഹം എത്തിച്ചപ്പോള്‍ വീടിന് സമീപത്തെത്തി ഇയാള്‍ മൃതദേഹം കാണുകയും ചെയ്തു.
മൃതദേഹവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ആംബുലന്‍സില്‍ കയറിയതിന് പിന്നാലെ ഇയാള്‍ മുന്‍സീറ്റിൽ കയറിയിരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ട സമീപവാസികള്‍ ചേര്‍ന്ന് ഇയാളെ പുറത്തിറക്കി ചോദ്യംചെയ്തെങ്കിലും മറുപടി പറയാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അതില്‍ പെണ്‍കുട്ടിയുടെ പേരും വിലാസവും എഴുതിയത് കണ്ടു.
പരസ്പരവിരുദ്ധമായാണ് ഇയാള്‍ മറുപടി പറയുന്നതെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.