നരിക്കുനി: വെട്ടേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തും അയൽവാസിയുമായ യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
പുല്ലാളൂർ വള്ളിയേടത്ത് മീത്തൽ പ്രബിൻ രാജി (27) നെയാണ് കാക്കൂർ എസ്.എച്ച്.ഒ പി.എച്ച്. ഫൈസൽ അറസ്റ്റ് ചെയ്തത്. സുഹൃത്തായ വള്ളിയേടത്ത് കുഴിയിൽ ഷമി (30) യെയായിരുന്നു തിങ്കളാഴ്ച രാത്രി പ്രബിൻ രാജ് വെട്ടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രി ഇരുവരും പുല്ലാളൂർ കോയാലിമുക്കിൽനിന്നും വാക്കേറ്റമുണ്ടായി. നാട്ടുകാർ ഇടപെട്ട് സമാധാനപ്പെടുത്തി രണ്ടു പേരെയും പറഞ്ഞുവിട്ടു. കടുകൻ വള്ളിതാഴത്തുനിന്നും നാര്യച്ചാൽ റോഡിൽ വെച്ചും വീണ്ടും വാക്കേറ്റത്തിലേർപ്പെട്ടു.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന പ്രദേശമായതിനാൽ പരിസരവാസികൾ ശ്രദ്ധിച്ചതുമില്ല. പ്രബിൻരാജ് തെൻറ കൈവശമുണ്ടായിരുന്ന കറി കത്തി കൊണ്ട് തുടക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ ഷമി അഞ്ച് മീറ്ററോളം നടന്നു നീങ്ങിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാർ കണ്ടത്.
അപ്പോേഴക്കും രക്തം വാർന്നു അവശനിലയിലായിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസെൻറ നിർദേശപ്രകാരം കാക്കൂർ സി.ഐ പി.എച്ച്. ഫൈസൽ, എസ്.ഐ മാരായ കെ. ജയരാജ്, ടി. രാമദാസൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എം. ബിജേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.