പേരാമംഗലം: ഇരട്ട കൊലപാതക കേസിൽ പ്രതിയായ യുവാവിനെ ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു. അവണൂർ വരടിയം തെക്കേതുരുത്ത് തുഞ്ചൻ നഗർ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടിൽ ജെയിംസിെൻറ മകൻ സിജോയാണ് (28) കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ച ഒന്നോടെ അവണൂർ മണിത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപമായിരുന്നു കൊലപാതകം.
കഴിഞ്ഞ വർഷം വരടിയം പാറപ്പുറത്ത് ക്രിസ്റ്റോ, ശ്യാം എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസ് ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. അവണൂരിൽ സുഹൃത്തിെൻറ വീട്ടിൽനിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ ഉൾപ്പെടുന്ന അഞ്ചംഗ സംഘത്തെ മണിത്തറയിൽവെച്ച് രണ്ട് കാറുകളിലെത്തിയ അക്രമി സംഘം ഇടിച്ച് തെറിപ്പിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടിരക്ഷപ്പെട്ടു. വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. തൃശൂർ ജില്ലയിൽ അഞ്ച് ദിവസത്തിനിടയിലെ രണ്ടാമത്തെ ഗുണ്ടാപ്രതികാര കൊലപാതകമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.