തിരുവനന്തപുരം: മന്ത്രിസഭാേയാഗം നടക്കുന്നതിനിടെ അതീവസുരക്ഷയുള്ള സെക്രേട്ടറിയറ്റിനുള്ളിൽ കയറി യൂത്ത് കോൺഗ്രസ് പ്രതിഷേധം. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം. മുഖ്യമന്ത്രിയുടെ ഒാഫിസ് നിൽക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് മുദ്രാവാക്യം മുഴക്കി എത്തിയവരെ പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് പിടികൂടിയത്. ഇവരെ പിന്നീട് കേൻറാൺമെൻറ് സ്റ്റേഷനിലെത്തിച്ചു.
മൂന്നുപേരാണ് മതിൽ ചാടി സെക്രേട്ടറിയറ്റിലേക്ക് കടന്നത്. കരിെങ്കാടിയും സംഘടനയുടെ പതാകയും കൈവശംെവച്ചിരുന്നു. ഇവർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ ഒാഫിസ് നിലനിൽക്കുന്ന നോർത്ത് ബ്ലോക്കിലേക്ക് വന്നു. ഒാടിക്കൂടിയ സുരക്ഷ ജീവനക്കാരും പൊലീസും ഇവരെ ഒാടിച്ചിട്ട് പിടിച്ചു.
ഏതാനും മാസം മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നോർത്ത് ബ്ലോക്കിലേക്ക് കയറി പ്രതിഷേധിച്ചതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചിരുന്നു. മന്ത്രിസഭ ചേരുന്ന ഘട്ടത്തിൽ നടന്ന സമരം സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. മന്ത്രിസഭായോഗം കഴിഞ്ഞിറങ്ങിയ മന്ത്രിമാർ സെക്രേട്ടറിയറ്റിലെ പൊലീസ് പടയെയാണ് കണ്ടത്. മന്ത്രിമാർക്ക് പോകാൻ കനത്തസുരക്ഷയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.