എകരൂൽ (കോഴിക്കോട്): ഉണ്ണികുളം പഞ്ചായത്തിലെ കരുമലയിൽ യുവാവിനെയും 10ാം ക്ലാസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കിനാലൂർ പൂളക്കണ്ടി തൊട്ടിൽമീത്തൽ പരേതനായ അനിൽകുമാറിന്റെ മകൻ ചൂരക്കണ്ടി അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് ബുധനാഴ്ച രാത്രി കരുമല ചൂരക്കണ്ടി മലയിൽ മരക്കൊമ്പിൽ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് ഇരു ഭാഗത്തുമായി കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോരങ്ങാട് ചപ്പാത്തിക്കമ്പനിയിൽ ജോലിക്കാരനാണ് അഭിനവ്. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.
ബുധനാഴ്ച രാവിലെ പിതാവിന്റെ കൂടെ പൂനൂരിലെ ട്യൂഷന് സെന്ററില്‍ പോയി പിതാവിന്റെ കൂടെതന്നെ തിരിച്ച് ശ്രീലക്ഷ്മി താമരശ്ശേരിയില്‍ എത്തിയിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും ബുധനാഴ്ച രാത്രിയോടെ ചൂരക്കണ്ടി മലയുടെ മുകളില്‍ മരിച്ചനിലയില്‍ കണ്ടത്. അകന്ന ബന്ധുക്കളായ ഇരുവരും പ്രണയത്തിലായിരുന്നതായി പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെ ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച്ച വൈകീട്ട് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച അഭിനവിന്റെ മൃതദേഹം ചൂരക്കണ്ടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അഭിനവിന്റെ മാതാവ്: വത്സല. സഹോദരങ്ങൾ: അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ മാതാവ്: ബീന. സഹോദരന്: വൈഷ്ണവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.