തിരുവനന്തപുരം: കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്്ട്രീയ അപചയമെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാന്ദൻ. ഇടത് സഹയാത്രികൻ ഫാഷിസത്തിെൻറ ചട്ടുകമാകാൻ പാടില്ലായിരുന്നു. സൗകര്യങ്ങൾ തേടി ഫാഷിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് രാഷ്ട്രീയ ജീർണതയാണ്.
കണ്ണന്താനത്തിെൻറ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നും വി.എസ് പറഞ്ഞു. കണ്ണന്താനത്തിെൻറ പ്രവർത്തി സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് തിരിച്ചറിവ് ഇടതുപക്ഷത്തിന് നൽകുന്നതായും വി.എസ് കൂട്ടിച്ചേർത്തു. നേരത്തെ കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം കേരളത്തിനുള്ള ഒാണ സമ്മാനമാണെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പിണറായിയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്ന് മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ കണ്ണന്താനവും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് കണ്ണന്താനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുള്ള പരോക്ഷ മറുപടി കൂടിയാണ് വി.എസിെൻറ പ്രസ്താവന. അതേ സമയം, വി.എസിന് വയസായെന്നായിരുന്ന പ്രസ്താവനയോടുള്ള കണ്ണന്താനത്തിെൻറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.