കോടതിയിലെ അക്രമം: അഭിഭാഷകർക്കെതിരായ കേസ് മജിസ്ട്രേറ്റ് പിൻവലിക്കുന്നു

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരായ കേസ് പിൻവലിക്കുന്നു. പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമിെല്ലന്ന് മജിസ്‌ട്രേറ്റ് ദീപ മോഹൻ പൊലീസിന് മൊഴി നൽകി. മജിസ്‌ട്രേറ്റ് ദീപയുടെ കോടതി ബഹിഷ്കരിക്കാനുള്ള തീരുമാനം തിരുവനന്തപുരം ബാർ അസോസിയേഷൻ ഭാരവാഹികൾ പിൻവലിക്കുകയും മജിസ്‌ട്രേറ്റിനോട് മാപ്പ് അറിയിച്ചുകൊണ്ടുള്ള കത്ത് ജില്ല ജഡ്‌ജിക്ക് കൈമാറുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെയാണ് പരാതിയുമായി മുന്നോട്ടുപോകുന്നിെല്ലന്ന് മജിസ്ട്രേറ്റും വ്യക്തമാക്കിയത്. ബാർ അസോസിയേഷൻ നേതാക്കൾ അടക്കം 12 അഭിഭാഷകർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിെൻറ നടപടിയെയാണ് അഭിഭാഷകർ ചോദ്യം ചെയ്‍തത്.
മജിസ്ട്രേറ്റിനെ ചേംബറിൽ കയറി ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തുവെന്നായിരുന്നു പരാതി.
Tags:    
News Summary - vanjiyoor court problem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.