ചാരുംമൂട്(ആലപ്പുഴ): ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥിക്ക് ദാരുണ അന്ത്യം. ചാരുംമൂട് പുതുപ്പ ള്ളിക്കുന്നം വിനോദ് ഭവനിൽ വിനോദിെൻറ മകൻ നവനീതാണ് (11) മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറ ാം ക്ലാസ് വിദ്യാർഥിയായ നവനീത് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം.
മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ചില കുട്ടികളുടെ കൈയിൽനിന്ന് അബദ്ധത്തിൽ പലകക്കഷണം കൊണ്ട് നിർമിച ്ച ബാറ്റ് തെറിച്ച് നവനീതിെൻറ തലയുടെ പിന്നിൽ പതിക്കുകയായിരുെന്നന്ന് പറയുന്നു. തലയിൽ ബാറ്റ് പതിച്ചതിനെ ത്തുടർന്ന് കുട്ടി തൽക്ഷണം ബോധരഹിതനായി. ഉടൻ ചുനക്കര സർക്കാർ ആശുപത്രിയിലും തുടർന്ന് കായംകുളം ആശുപത്രിയിലും എത ്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിലെത്തി കളിയിൽ ഏർപ്പെട്ടിരുന്ന കുട്ടികളോട് വിവരങ്ങൾ തിരക്കിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. മാതാവ്: ധന്യ. സഹോദരൻ: നവീൻ.
നവനീതിൻെറ വേർപാട് ഉൾകൊള്ളാനാകാതെ നാട്
ചാരുംമൂട്: ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ നവനീതിന് ക്രിക്കറ്റ് ബാറ്റിെൻറ രൂപത്തിൽ മരണം പിന്നാലെയെത്തിയത് നാടിനെ നടുക്കിയ ദുരന്തമായി. ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും പുതുപ്പള്ളിക്കുന്നം വിനോദ് ഭവനത്തിൽ വിനോദിെൻറ മകനുമായ നവനീതിെൻറ (12) വേർപാട് കേട്ടുകേഴ്വിയില്ലാത്ത ഒന്നായി മാറി. ക്ലാസ്മുറിയിൽ പാമ്പ് കടിേയറ്റ് വിദ്യാർഥിനി മരിച്ചതിന് പിന്നാലെ സ്കൂൾ വളപ്പിൽ നടന്ന സംഭവം കേട്ടവരെ നടുക്കി.
വെള്ളിയാഴ്ച ഉച്ചക്ക് ഊണ് കഴിച്ച ശേഷം നവനീത് കൈ കഴുകാനായി ഗ്രൗണ്ടിന് സമീപമുള്ള പൈപ്പിന് സമീപത്തേക്ക് പോയി. ഈ സമയം എട്ടാം ക്ലാസിൽ പഠിക്കുന്ന ചില കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ കൈയിൽ നിന്നും അബദ്ധത്തിൽ തെറിച്ച പഴയ ഡസ്ക്കിെൻറ കാൽ ഉപയോഗിച്ചുള്ള ബാറ്റ് നവനീതിെൻറ തലക്ക് പിന്നിൽ കൊള്ളുകയായിരുന്നു. കഴുത്തിന് പിറകിൽ മരകഷണം കൊണ്ട് താഴെ വീണ നവനീത് എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടി നിൽക്കാനെ കഴിഞ്ഞുള്ളു. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിധി മറിച്ചായിരുന്നു. നവനീത് ഇനി തങ്ങൾക്കൊപ്പമുണ്ടാകില്ലെന്ന യാഥാർഥ്യം അധ്യാപകർക്കും വിദ്യാർഥികൾക്കും അംഗീകരിക്കേണ്ടിവന്നു.
സ്കൂൾ അങ്കണത്തിൽനിന്നും പുറത്തേക്ക് പരന്ന വാർത്ത നാടിനെയൊട്ടാകെ ശോകമൂകമാക്കി. കഴിഞ്ഞ നിമിഷം വരെ തങ്ങൾക്കൊപ്പം ഇരുന്ന് ആഹാരം കഴിച്ചവൻ ഓർമയാകുന്നുവെന്ന കാര്യം ഉൾക്കൊള്ളാനാകാതെ കൂട്ടുകാർ വിങ്ങിപ്പൊട്ടുകയാണ്. പഠിക്കാൻ ഏറെ മിടുക്കനുമായിരുന്ന നവനീത് അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന പിതാവ് വിനോദിനെയും മാതാവ് ധന്യയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ദു:ഖം കടിച്ചമർത്തിയാണ് അയൽവാസികൾ നവനീതിെൻറ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ ശനിയാഴ്ച പോസ്റ്റുമോർട്ടം നടത്തും. വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം നൂറുകണക്കിന് പേർ സംഭവം അറിഞ്ഞ് നവനീതിെൻറ വീട്ടിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.