അവകാശവാദവുമായി തന്ത്രി എത്തിയതിനാൽ ശബരിമല മേൽശാന്തി അഭിമുഖം തടസ്സപ്പെട്ടു

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തേക്കുള്ള മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിൽ തന്നെയും ഉൾപ്പെട ുത്തണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠരര് മോഹനര് എത്തിയത് മണിക്കൂറുകളോളം അഭിമുഖം നിർത്തിവെക്കാൻ കാരണമായി. നിലവിലെ പാനലിൽ ഉൾപ്പെട്ട മകൻ മഹേഷ് മോഹനർക്ക് വെള്ളിയാഴ്ച എത്താൻ സാധിക്കാത്തതിനാൽ പകരം തന്നെ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, മുമ്പ് ഹൈകോടതി പുറപ്പെടുവിച്ച നിര്‍ദേശപ്രകാരമാണ് മഹേഷ്മോഹനരരെ പാനലിലുള്‍പ്പെടുത്തിയതെന്ന് ദേവസ്വം ഓംബുഡ്സ്മാന്‍ അറിയിച്ചു.

വീണ്ടും ആവശ്യം തുടർന്നപ്പോൾ 11 ഒാടെ നടപടിക്രമങ്ങൾ നിർത്തിെവച്ച് വിഷയം ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തൽസ്ഥിതി തുടരാൻ ഹൈകോടതി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിൽ കണ്ഠരര് രാജീവരരെ മാത്രം ഉൾപ്പെടുത്തി വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ അഭിമുഖം തുടർന്നു. 79 പേരാണ് അഭിമുഖത്തിനായി ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയത്.

തിരുവിതാംകൂർ ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, കെ. രാഘവൻ, ദേവസ്വം കമീഷണർ വാസു, ദേവസ്വം ഒാംബുഡ്സ്മാൻ, തന്ത്രി കുടുംബത്തിെൻറ പ്രതിനിധികളായ കണ്ഠരര് രാജീവരര്, മഹേഷ് മോഹനരര് എന്നിവരടങ്ങിയതാണ് ഇൻറർവ്യൂ ബോർഡ്. അഭിമുഖം രാത്രി വരെ നീണ്ടു. മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച നടക്കും. 57 പേരാണ് പട്ടികയിലുള്ളത്. ഇൗമാസം 18ന് രാവിലെ സന്നിധാനത്ത് മേൽശാന്തി നറുക്കെടുപ്പ് നടക്കും

Tags:    
News Summary - Sabarimala Priest appoinment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.