ഏലൂര്‍: മാതാപിതാക്കള്‍ ഡേ കെയറില്‍ ഏല്‍പിച്ച രണ്ട് വയസ്സുകാരനെ പെരിയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്തെി. ഏലൂര്‍ കുറ്റിക്കാട്ടുകര സ്റ്റെല്ല മേരി കോണ്‍വെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറില്‍ ഏല്‍പിച്ച ആലുവ കൈന്തിക്കരയില്‍ വലിയമാക്കല്‍ രാജേഷ്-രശ്മി ദമ്പതികളുടെ ഏകമകന്‍ ആദരവിനെയാണ് (അമ്പാടി) പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് കോണ്‍വെന്‍റിന് സമീപത്തെ കുറ്റിക്കാട്ടുകര കൈനിക്കര കടവില്‍ മൃതദേഹം കണ്ടത്.
മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ ആരോപണത്തത്തെുടര്‍ന്ന് പൊലീസ് ഡേ കെയര്‍ അടച്ചുപൂട്ടി. ഏലൂര്‍ പൊലീസ് കേസെടുത്തു. കടവിലെ വെള്ളം പരിശോധനക്ക് ശേഖരിച്ചു. സ്ഥാപനത്തിന്‍െറ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങിയ കുട്ടി പുഴയിലിറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാഞ്ഞതിനത്തെുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.