തൃശൂർ: ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് റിട്ട. അധ്യാപിക എൽസി ജോൺ എഴുതുന്നത്. പ്രളയം തകർത്ത നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ നമ്മുടെ കുട്ടികളെ കൂടി പങ്കാളിയാക്കാം...’-ഒരു അധ്യാപിക മുഖ്യമന്ത്രിക്കെഴുതിയ കത്തിെൻറ തുടക്കമാണിത്. പ്രളയത്തിൽ തകർന്ന കേരളത്തിെൻറ വീണ്ടെടുപ്പിന് മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണക്കൊപ്പം തെൻറ നിർദേശം കൂടി അറിയിച്ചാണ് കത്ത്. നവകേരള നിർമാണത്തിൽ വിദ്യാർഥികളെ എങ്ങനെ പങ്കാളികളാക്കണമെന്ന നിർദേശവും എൽസി ജോൺ മുന്നോട്ടു വെയ്ക്കുന്നു. മാള സെൻറ് ആൻറണീസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച തൃശൂർ പറപ്പൂരിന് സമീപം തോളൂർ സ്വദേശിനിയാണ് ഇവർ. സാലറി ചലഞ്ചും പ്രളയ ധനസഹായ സമാഹരണ വിവാദങ്ങളും രാഷ്ട്രീയ വാദങ്ങളുമായി മാറിയ സാഹചര്യം കൂടി കണക്കിലെടുത്താണ് എൽസിയുടെ അഭ്യർഥന.
ഓരോ വിദ്യാർഥിയും ഒരു രൂപ ദിവസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. പ്രൈമറി തലം മുതൽ പ്രഫഷനൽ കോളജ് അടക്കമുള്ള ഉന്നതതലം വരെയുള്ള വിദ്യാർഥികളെ ഇതിൽ പങ്കെടുപ്പിക്കാം. ദിവസവും ഒരു രൂപ മാത്രം കൊണ്ടുവരാൻ കഴിയുന്ന കുട്ടികളും രണ്ടോ അഞ്ചോ പത്തോ അതിനു മുകളിലോ കൊണ്ടു വരാൻ കഴിയുന്ന കുട്ടികളും ക്ലാസിലുണ്ടാകും.
ഇതുവഴി കുട്ടികളെ ചേർത്ത് നിർത്താനും നാടിനോടുള്ള സ്നേഹം വളർത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എൽസി ജോൺ ‘മാധ്യമ’ത്തിനോട് പറഞ്ഞു. നൂറ് ദിവസത്തിനകം 250-300 കോടി സമാഹരിക്കാമെന്നും അധ്യാപിക കത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.