കൊട്ടാരക്കര: നഗരത്തിലെ പഞ്ചനക്ഷത്ര ആശുപത്രിയിൽ ഉറക്ക രോഗത്തിന് ചികിത്സക്കെത്തിയ പതിനാറുകാരിയെ ഉറക്കരോഗ ചികിത്സ വിദഗ്ധൻ (സ്ലീപ്പിങ് തെറപിസ്റ്റ്) പീഡിപ്പിച്ചതായി വിദേശത്തുനിന്ന് പെൺകുട്ടിയുടെയും കുടുംബത്തിെൻറയും പരാതി. ഇപ്പോൾ ദുബൈയിൽ കഴിയുന്ന കുടുംബം ഈ-മെയിലായി കൊല്ലം റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശി പി.ആർ. റിേൻറായെ (28) പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു മാസത്തിന് മുമ്പാണ് സംഭവം. ഉറക്കമില്ലായ്മക്കും കൂർക്കം വലിയുൾപ്പെടെയുള്ള രോഗങ്ങൾക്കും ചികിത്സതേടിയാണ് പെൺകുട്ടി സ്ലീപ്പിങ് തെറപിസ്റ്റിെൻറ സഹായം തേടിയത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ സാബുജി മാസിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.