കൽപ്പറ്റ: വയനാട്ടിലെ യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ 11 കേസുകള്‍ പൊലീസ് രജിസ്ട്രര്‍ ചെയ്തു. കേസില്‍ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു.
വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡിപ്പിയ്ക്കപ്പെട്ടതായാണ് പരാതി. യത്തീംഖാന അധികൃതരാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയത്.
യത്തീംഖാനയില്‍ നിന്നു സ്കൂളിലേയ്ക്കും ഭക്ഷണശാലയിലേക്കും പോകുന്ന വഴിയിലെ, കടകളില്‍ ഉള്ളവരാണ് കേസില്‍ കസ്റ്റഡിയില്‍ ഉള്ളത്. ഒരു കടയില്‍ നിന്നും പെണ്‍കുട്ടി ഇറങ്ങിവരുന്നതു കണ്ട, സെക്യൂരിറ്റി ജീവനക്കാരന്‍ ഇക്കാര്യം യത്തീംഖാനയില്‍ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ പൊലിസ് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച്, കടകളിലെത്തിച്ച് പീഡിപ്പിയ്ക്കുകയായിരുന്നുവെന്നാണ് സൂചന. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം വീണ്ടും പലതവണ പീഡിപ്പിച്ചു. ആരോപണ വിധേയരായ ചിലരെ കസ്റ്റഡിയില്‍ എടുത്ത്, ചോദ്യം ചെയ്തു വരികയാണെന്നാണ് പൊലിസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.