കൊച്ചി: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് കാട്ടിയവർക്കെതിരെ ക്രിമിനൽ നടപ ടിയും സ്വതന്ത്ര ഏജൻസി അന്വേഷണവും ആവശ്യപ്പെട്ട് ഹൈകോടതിയിൽ പ്രതിപക്ഷ നേതാവ് ര മേശ് ചെന്നിത്തലയുടെ ഹരജി.
സർക്കാർ തലപ്പത്തെ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാര ം ഭരണ അനുകൂല പൊലീസ് അസോസിയേഷൻ ഭാരവാഹികൾ വ്യാപകമായി തപാൽ ബാലറ്റ് കൈക്കലാക്കി ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഹരജി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ തപാൽ ബാലറ്റ് ഭീഷണിപ്പെടുത്തി കൈവശമാക്കിയശേഷം വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇൻറലിജൻസ് എ.ഡി.ജി.പി ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ തുടർനടപടി ആവശ്യപ്പെട്ടും പ്രോസിക്യൂഷൻ നടപടി ശിപാർശ ചെയ്തും റിപ്പോർട്ട് ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറി.
ഈ സാഹചര്യത്തിൽ തപാൽ ബാലറ്റ് ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണം. നേരിട്ടോ അല്ലാതെയോ ക്രമക്കേടിൽ പങ്കാളിയായവർക്കെതിരെയെല്ലാം ക്രിമിനൽ നടപടി തുടങ്ങണം. ഹരജി ചൊവ്വാഴ്ച പരിഗണിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.