തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തിെൻറ പേരില്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധിതപിരിവ് നടത്തുന്നതിനെതിരെ ഭരണകക്ഷി യൂനിയനുകളില്‍നിന്നുകൂടി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യര്‍ സ്വമേധയാ മുന്നോട്ടുവരുമ്പോള്‍ സര്‍ക്കാര്‍ ഗുണ്ടാപ്പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് സഹായിക്കാന്‍ മുന്നോട്ട് വരുന്നവരുടെ മനസ്സിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനര്‍നിര്‍മാണത്തെ അത് ബാധിക്കും.
പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും നഷ്ടക്കണക്ക് തയാറാക്കാനോ കേന്ദ്രത്തിന് നിവേദനം നല്‍കാനോ കഴിയാത്ത സര്‍ക്കാര്‍, ജീവനക്കാരുടെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.