നിലമ്പൂർ: വഴിക്കടവിലെ ആനമറിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു മക്കളും നഷ്ടമായ 72ക ാരി കദീജയുടെ കൈപിടിച്ച് രാഹുൽ പറഞ്ഞു:‘‘കൂടെയുണ്ട്, നാട്ടുകാരുമുണ്ട്.’’ വാടക വീടി െൻറ ഉമ്മറത്തിട്ട കസേരയിൽ കദീജയുടെ കൂടെയിരുന്ന രാഹുൽ മരിച്ച മൈമൂനയുടെ പേരക്കുട് ടി മൂന്നാം ക്ലാസുകാരൻ മുഹമ്മദ് അൻഷിഫിനെ മടിയിലിരുത്തി.
എന്താവാനാണ് ഇഷ്ടം എന്ന ചോദ്യത്തിന് പൊലീസുകാരനാവണമെന്ന മറുപടി. എന്താ പൊലീസിെൻറ പണിയെന്നായി രാഹുൽ. അതിനും വന്നു മറുപടി, കള്ളന്മാരെ പിടിക്കണം. നന്നായി പഠിച്ച് ഐ.പി.എസുകാരനാവണം, എന്നാൽ വലിയ പൊലീസുകാരനാവാം -രാഹുൽ സ്നേഹത്തോടെ പറഞ്ഞപ്പോൾ, എന്താണ് ഐ.പി.എസ് എന്നായി അൻഷിഫ്. ഇന്ത്യൻ പൊലീസ് സർവിസെന്ന് രാഹുലിെൻറ വിശദീകരണം.
നാലര വയസ്സുകാരി അൻഷ ഫാത്തിമയെയും രാഹുൽ മടിയിലിരുത്തി. കൂടെയുണ്ടായിരുന്ന എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കുട്ടികൾക്ക് മലയാളത്തിൽ പറഞ്ഞുെകാടുത്തത്.
ഉരുൾപൊട്ടലിൽ മരിച്ച സഹോദരികളായ പാറക്കൽ മൈമൂനയുടെയും (52) സാജിദയുടെയും (47) മാതാവാണ് കദീജ. ഇവരുടെ പേരിലുണ്ടായിരുന്ന ഒമ്പത് സെൻറ് ഭൂമിയും അതിലുണ്ടായിരുന്ന വീടും തകർന്നു. ഇപ്പോൾ വഴിക്കടവിൽ വാടക വീട്ടിൽ പേരക്കുട്ടികളോടൊപ്പമാണ് താമസം. ഇവിടെയാണ് രാഹുൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെ എത്തിയത്.
മൈമൂനയുടെയും സാജിദയുടെയും മക്കളായ അൻഷാജ്, ഷഫീഖ്, ഷെറീന എന്നിവരും അൻഷാജിെൻറ ഭാര്യ സുഹൈബയും മക്കളായ മുഹമ്മദ് അൻഷിഫ്, അൻഷ ഫാത്തിമയും വീട്ടിലുണ്ടായിരുന്നു. ചാലക്കുടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വീട് നിർമിക്കാൻ നൽകിയ ആറു ലക്ഷത്തിെൻറ ചെക്ക് രാഹുൽ മൈമൂനയുടെ മകൻ അൻഷാജിന് കൈമാറി. 45 മിനിട്ടോളം കുടുംബത്തെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.