നിലമ്പൂർ\പോത്തുകൽ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും ദുരിതബാധിതരെ നേര ില് കാണാനുമെത്തിയ വയനാട് എം.പി രാഹുല്‍ ഗാന്ധി പര്യടനം പൂർത്തിയാക്കി ഡൽഹിക്ക് മട ങ്ങി. വെള്ളിയാഴ്ച രാവിലെ 10.30ഓടെ വഴിക്കടവ് ആനമറിയിലെത്തിയ അദ്ദേഹം ഉരുൾപൊട്ടലിൽ മരിച്ച സഹോദരിമാരായ മൈമൂനയുടെയും സാജിദയുടെയും മാതാവിനെയും മക്കളെയും ആശ്വസിപ്പിച്ചു.
വഴിക്കടവ് അങ്ങാടിയിൽ ജനങ്ങളെ കണ്ട് സ്നേഹം പങ്കുവെച്ചു. വഴിക്കടവിലേക്കുള്ള യാത്രാമധ്യേ സുരക്ഷ ക്രമീകരണങ്ങൾ തെറ്റിച്ച് വഴിക്കടവ് എ.യു.പി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പവും സമയം ചെലവഴിച്ചു. മുണ്ടേരി വനത്തിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കൈപ്പിനി പാലം സന്ദര്‍ശിച്ചു. രാവിലെ 11ഓടെയാണ് കൈപ്പിനിയിലെത്തിയത്. സ്കൂള്‍ ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ചുങ്കത്തറ മാര്‍ത്തോമ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും നിവേദനം നല്കി.
ഉരുള്‍പൊട്ടലില്‍ പാടെ തകര്‍ന്ന പാതാറില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും റദ്ദാക്കി. മാവോവാദി ഭീഷണി റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണിത്. രാഹുലിനെ കാണാൻ എല്ലാ കേന്ദ്രങ്ങളിലും നിരവധി പേരാണ് എത്തിയത്. നിലമ്പൂരിൽനിന്ന് മടങ്ങുന്നതിനിടെ മഞ്ചേരിയിലെ ഫർസ ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് കയറിയതും അപ്രതീക്ഷിതമായാണ്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഉച്ച തിരിഞ്ഞ് 2.15ന് എയർ ഇന്ത്യ വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.