രാഹുൽ നീ എവിടെ?; 13 വർഷമായിട്ടും ഉത്തരം കിട്ടാതെ മുത്തച്ഛൻ മടങ്ങി

ആലപ്പുഴ: 13 വർഷമാണ് ഏഴ് വയസ്സുകാരനായ ആ കൊച്ചുമോനെ തേടി ശിവരാമപ്പണിക്കർ അലഞ ്ഞത്. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ തിരോധാനമായിരുന്നു കൊച്ചുമോൻ രാഹുലിേൻറ ത്. ഒടുങ്ങാത്ത കാത്തിരിപ്പിനും അടങ്ങാത്ത തൃഷ്ണക്കും മുന്നിൽ പ്രായം തടസ്സമാവാതെ അല ഞ്ഞ ആ വയോധികൻ രാഹുലിെൻറ ഒരു വിവരവും കിട്ടാതെതന്നെ കാലയവനികക്കുള്ളിൽ മറഞ്ഞു.

ആലപ്പുഴ ആശ്രമം വാർഡ് കോലത്ത്വീട് രാഹുൽ നിവാസിൽ ശിവരാമപ്പണിക്കർ (83) വിടപറയുേമ്പാൾ ആ ചോദ്യം സമസ്യയായി ബാക്കി നിൽക്കുകയാണ്.
രാഹുൽ നീ എവിടെ എന്ന ചോദ്യം. ശാരീരിക അവശതകളെത്തുടർന്ന് ആശുപത്രിവാസത്തിനുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്നു ശിവരാമപ്പണിക്കർ. വീടിനുസമീപം ക്രിക്കറ്റ് കളിക്കാൻപോയ രാഹുലിനെ 2005 മേയ് 18നാണ് കാണാതാകുന്നത്.

അന്നുമുതൽ കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ഓടിനടന്നത് ശിവരാമപ്പണിക്കരാണ്. കുട്ടിയെ കാണാതായ വാർത്തയറിഞ്ഞ് മനസ്സ് തകർന്ന അമ്മ മിനിക്കും വിദേശത്തായിരുന്ന അച്ഛൻ രാജുവിനും വേണ്ടി നിയമപോരാട്ടം നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് അവസാനിപ്പിച്ച കേസ് സി.ബി.ഐ ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. അഞ്ചുവർഷം മുമ്പ്, കേസന്വേഷണം അവസാനിപ്പിച്ചതായി കാണിച്ച് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെതിരെ ശിവരാമപ്പണിക്കർ ഹരജി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.

സുശീലാദേവിയാണ് ശിവരാമപ്പണിക്കരുടെ ഭാര്യ. മക്കൾ: സനൽ, അനിയൻ, മിനി. മരുമക്കൾ: ഷൈനി, ശശികല, രാജു.

Tags:    
News Summary - Rahul Sivarama Panicker -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.