രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു

തൃശൂർ: രാഹുൽ ഗാന്ധിയുടെ കൽപറ്റയിലെ എം.പി ഓഫിസ് തകർത്ത സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ടു. തൃശൂരിൽ ചേർന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. ജില്ല കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് കൈമാറി.

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.പിയെന്ന നിലയിൽ കാര്യക്ഷമമായ ഇടപെടൽ രാഹുൽഗാന്ധി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപറ്റ കൈനാട്ടിയിലെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി, മൂന്ന് വനിത പ്രവർത്തകർ എന്നിവരടക്കം 29 പേർ റിമാൻഡിലാണ്.

എം.പിയുടെ ഓഫിസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫിസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു. ഓഫിസിലേക്ക് തള്ളിക്കയറിയ പ്രവർത്തകർ കെട്ടിടത്തിന്റെ വശങ്ങളിലൂടെ പിടിച്ചുകയറിയ ജനൽ വഴിയടക്കം അകത്തുകടന്നാണ് അക്രമം നടത്തിയത്.

സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ വ്യക്തമാക്കിയതും ആക്രമണത്തെ തള്ളിപ്പറഞ്ഞതും ജില്ല നേതൃത്വത്തിന് കനത്ത തിരിച്ചടിയായി.

എം.പി ഓഫിസ് തകർത്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയോട് സി.പി.എം നിർദേശിച്ചിരുന്നു. ഇതുപ്രകാരം എസ്.എഫ്.ഐ വയനാട് ജില്ല കമ്മിറ്റി യോഗം ചേർന്നു. സി.പി.എം സംസ്ഥാന നേതൃത്വം പങ്കെടുത്ത യോഗത്തിൽ, ജില്ലയിലെ എസ്.എഫ്.ഐ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട്ട് തയ്യാറാക്കി. എസ്.എഫ്.ഐ മാർച്ചിൽ പ്രവർത്തകരല്ലാത്ത സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

സംസ്ഥാന തേതൃത്വത്തെ അറിയിച്ചല്ല എസ്.എഫ്.ഐ ജില്ല കമ്മിറ്റി എം.പി ഓഫിസ് മാർച്ച് സംഘടിപ്പിച്ചതെന്നാണ് സംസ്ഥാന ഭാരവാഹികൾ ആവർത്തിച്ച് വ്യക്തമാക്കിയത്. ജില്ലയിലെ പ്രവർത്തകരെയടക്കം ബാധിക്കുന്ന ബഫർസോൺ വിഷയത്തിൽ എം.പി ഇടപെടാത്തത് സംബന്ധിച്ച പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തി കേന്ദ്രീകൃതമായ മാർച്ച് നടത്തുക, ഓഫിസിനകത്തേക്ക് പോവുക തുടങ്ങിയ വിവരങ്ങൾ ജില്ല കമ്മിറ്റി അറിയിച്ചിരുന്നില്ലെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi's Office Attack: SFI Wayanad District Committee Dissolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.