ആർ.എസ്.എസിെൻറ "കുടുംബ പ്രബോധന"ത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ജന്മദിനാഘോഷത്തിന് മെഴുകുതിരി കത്തിക്കരുത്, മാംസാഹാരം ഉപേക്ഷിക്കണം, വിശേഷാവസരങ്ങളിൽ സ്ത്രീകൾ സാരിയും പുരുഷന്മാർ കുർത്തയും പൈജാമയും ധരിക്കണം തുടങ്ങി പൗരെൻറ മൗലികാവകാശത്തിൽ കൈകടത്താനുള്ള ആർ.എസ്.എസിെൻറ നീക്കം പൗരാവകാശ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകൾ കയറിയിറങ്ങി മനുസ്മൃതിയിലെ "മൂല്യങ്ങൾ" കുടുംബങ്ങളിൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കാനുളള ആർ.എസ്.എസിെൻറ "കുടുംബ പ്രബോധനം’’ കേന്ദ്രത്തിെൻറ സഹായത്തോടെയാണ് നടപ്പാക്കുന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിക്കുന്നു. 

ഹിന്ദുത്വ പദ്ധതി നടപ്പാക്കാനുളള ആർ.എസ്.എസ് ശ്രമം ചെറുത്തില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പശു സംരക്ഷണത്തിെൻറ പേരിൽ നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തിലും ഇടപെടാൻ സന്നദ്ധത കാണിക്കണം. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറുകയും ഏതു ജീവിത രീതി തുടരണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്നതിൽ നിന്ന് പിന്മാറാൻ ആർ.എസ്. എസിനോട് അദ്ദേഹം ആവശ്യപ്പെടണമെന്നും പിണറായി വിജയൻ ആവശ്യപ്പെടുന്നു. 

ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം

Full View
Tags:    
News Summary - Pinarayi vijayan critizise RSS Kudumbha Prabhodhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.