പാറ്റൂർ: കേസന്വേഷണ പുരോഗതി രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: പാറ്റൂരിലെ സ്വീവേജ് പൈപ്പ് മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിെൻറ തൽസ്ഥിതി അറിയിക്കണമെന്ന് ഹൈകോടതി. അന്വേഷണത്തിെൻറ പുരോഗതി റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. കേസ് പരിഗണിക്കെവ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതടക്കമുള്ള കാര്യങ്ങളിൽ കോടതി വാക്കാൽ വിമർശമുന്നയിച്ചു. തനിക്കെതിരായ പാറ്റൂർ ഭൂമിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഉൾപ്പെടെ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് ലൈൻ മാറ്റാൻ സ്വകാര്യ നിർമാതാക്കളെ വാട്ടർ അതോറിറ്റിയുടെ 2008, 2014 കാലഘട്ടങ്ങളിലെ സെക്രട്ടറിമാർ സഹായിച്ചെന്നും ചീഫ് സെക്രട്ടറിയായിരുന്ന ഭരത്ഭൂഷൺ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി എന്നിവരുടെ അനുവാദം ഇതിനുണ്ടായിരുന്നെന്നുമാണ് കേസ്. ഇതിലൂടെ സർക്കാർ ഭൂമി നഷ്ടപ്പെടുത്തുകയും സ്വകാര്യ നിർമാതാവിന് വലിയ ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തുവെന്നും ആരോപിക്കുന്നു. വാട്ടർ അതോറിറ്റി സെക്രട്ടറിമാരെ ഒന്നും രണ്ടും ഭരത്ഭൂഷണെ മൂന്നും ഉമ്മൻ ചാണ്ടിയെ നാലും സ്വകാര്യ നിർമാതാക്കളെ അഞ്ചും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. 

അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്ന് സർക്കാർ അവകാശപ്പെടുേമ്പാഴും എന്തിനാണ് കേസിെൻറ പാതിവഴിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും കോടതി ചോദിച്ചു. ഇൗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിലല്ല മാറ്റമെന്നും പല ഉദ്യോഗസ്ഥരെയും മാറ്റിയ കൂട്ടത്തിൽ അദ്ദേഹത്തിനും മാറ്റമുണ്ടായതാണെന്നും സർക്കാർ വ്യക്തമാക്കി. 

Tags:    
News Summary - pattoor case kerala high court kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.