തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് സ്വദേശിക്കാണ് വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 25 ആയി. കനത്ത പ്രതിസന്ധിയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
31,000 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പുതിയതായി 6013 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇന്ന് 64 പേരെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് രോഗവ്യാപന സാധ്യത തള്ളിക്കളയാനാകില്ല.
വ്യാഴാഴ്ച 5185 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 2921 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതില്‍ 2342 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
രോഗം വ്യാപിക്കുകയാണെങ്കിൽ സേനാ വിഭാഗങ്ങൾ സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. സേനാവിഭാഗം ആശുപത്രി സംവിധാനം ഒരുക്കും. രോഗികളെ കൊണ്ടുപോകാൻ ഹെലികോപ്ടർ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റിവെക്കില്ല. സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.