ഓണക്കാല സർവിസ്: കർശന നടപടികളുമായി കെ.എസ്.ആർ.ടി.സി

കോട്ടയം: ഓണക്കാല സർവിസുകൾ കാര്യക്ഷമമാക്കാൻ കർശന നടപടികളുമായി കെ.എസ്.ആർ.ടി. സി. ജീവനക്കാരുടെ കുറവ് പറഞ്ഞ് ഷെഡ്യൂൾ റദ്ദാക്കാൻ പാടില്ലെന്ന് യൂനിറ്റ് ഓഫിസർമ ാർക്ക് ഓപറേറ്റിങ് വിഭാഗത്തിെൻറ നിർദേശം. ഈ ദിവസങ്ങളിൽ ജീവനക്കാരുടെ അവധിക്കും നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമുള്ളവർക്ക് അവധി മുൻകൂട്ടി ക്രമീകരിച്ച് നൽകണം. അവധി അപേക്ഷ മുൻകൂട്ടി സ്വീകരിക്കണം. ലീവ് കാരണം ഒഴിവ് വരുന്ന ഷെഡ്യൂളുകളിൽ പകരം ജീവനക്കാരെ നിയമിക്കണം. അവധി വിവരങ്ങൾ ഈമാസം 30ന് യൂനിറ്റ് തലത്തിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും അവരുടെ പേരുവിവരങ്ങൾ മേഖല ഓഫിസിലേക്ക് അയക്കണമെന്നും സർക്കുലറിലുണ്ട്. എല്ലാ ജീവനക്കാരും സെപ്റ്റംബർ 10 മുതൽ 13വരെ ഒരു ഡ്യൂട്ടിയെങ്കിലും ചെയ്യണം. കട്ടപ്പുറത്തുള്ള മുഴുവൻ ബസുകളും ഉടൻ സർവിസ് യോഗ്യമാക്കണം. ഇതിന് മുന്തിയ പരിഗണന നൽകണം.

അധിക സർവിസ് ആവശ്യാനുസരണം നടത്താൻ യൂനിറ്റ് ഓഫിസർമാരെ ചുമതലപ്പെടുത്തി. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക സർവിസുകൾ നടത്തണം. ദീർഘദൂര സർവിസുകൾ റദ്ദാക്കാൻ പാടില്ല. അന്തർ സംസ്ഥാന സർവിസുകളുടെ കൃത്യതക്കും നിർദേശമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധിയായതിനാൽ തിരക്കുള്ള റൂട്ടുകളിലേക്ക് ഈ സർവിസുകൾ മാറ്റണം. തിരുവോണ ദിവസം ഡ്യൂട്ടിചെയ്യുന്നവർക്ക് ഉച്ചഭക്ഷണത്തിനായി ഷെഡ്യൂളുകൾ ക്രമീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - onam season ksrtc to strengthen services -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.