തിരുവനന്തപുരം: അടച്ചിട്ട ഹോട്ടലുകൾ ചൊവ്വാഴ്ച തുറക്കുേമ്പാൾ അതിഥികളായി എത്തുന്നവർ യാത്രാ വഴികളും ആരോഗ്യസ്ഥിതിയും സ്വയം സാക്ഷ്യപ്പെടുത്തി റിസപ്ഷനിൽ നൽകണം. പണം നൽകുന്നത് ഒാൺലൈനായിട്ടായിരിക്കണം. ഹോട്ടലുകളിൽ സാനിറ്റൈസറും താപപരിശോധന സംവിധാനവും വേണം.
ജീവനക്കാർക്കും അതിഥികൾക്കും രോഗലക്ഷണമുണ്ടാവരുത്. മുഴുവൻ സമയം മുഖാവരണം ധരിക്കണം. അകത്തേക്കും പുറത്തേക്കും പ്രത്യേക പ്രവേശനസംവിധാനം വേണം. പല ഹോട്ടലുകളിലും ഇൗ സംവിധാനം ഇല്ലാത്ത സാഹചര്യത്തിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും ഒരേ സമയത്താവരുത്. ലിഫ്റ്റിൽ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തി അകലം പാലിക്കണം. എസ്കലേറ്ററുകളിൽ ഒന്നിടവിട്ട പടികളിലാണ് നിൽക്കേണ്ടത്. ലഗേജ് അണുമുക്തമാക്കണം.
കെണ്ടയ്ൻമെൻറ് സോണുകൾ സന്ദർശിക്കരുതെന്ന് നിർദേശിക്കണം. റൂം സർവിസ് പരമാവധി പ്രോത്സാഹിപ്പിക്കണം. ആഹാരസാധനങ്ങൾ നേരിട്ടുനൽകാതെ റൂമിെൻറ വാതിലിൽ വെക്കണം. എ.സി 24-30 ഡിഗ്രി സെൽഷ്യസിൽ പ്രവർത്തിപ്പിക്കാം. പരിസരവും ശൗചാലയവും അണുമുക്തമാക്കണം. കുട്ടികളുടെ കളിസ്ഥലങ്ങളും ഗെയിം ആർക്കേഡുകളും അടച്ചിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.