തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട 8000ഒാളം പേർ ഇക്കുറി പു തിയ വീടുകളിൽ ഒാണമുണ്ണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരിതാശ്വാസ പ്ര വര്‍ത്തനങ്ങളില്‍ കൈകോര്‍ത്തവര്‍ക്ക് തിരുവനന്തപുരം ജില്ല പഞ്ചായത്ത് നല്കിയ ആദരവ ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്തിൽ തകർന്ന 7500ഓ ളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 5500ഓളം വീടുകളുടെ നിര്‍മാണം അതിവേഗത്തില്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം പോലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആദ്യം രംഗത്തിറങ്ങുന്നത് യുവാക്കളാണ്. പിന്നീടാണ് സേനയടക്കം രംഗത്തെത്തിയത്. ദുരന്തനിവാരണ പ്രവർത്തനത്തിൽ സ്വയംസന്നദ്ധരായി മുന്നോട്ടുവരുന്ന യുവാക്കൾ നാടിെൻറ കരുത്താണ്. പ്രളയദുരന്തം നേരിടുന്നതിൽ കേരളം കാണിച്ച മാതൃക രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. ഇനിയൊരു ദുരന്തം വന്നാൽ അതിനെ ചെറുക്കാൻ ശേഷിയുള്ള പുനർനിർമാണ മാതൃകയാണ് വേണ്ടത്.
ഓണക്കോടി, ഓണക്കിറ്റ് സംസ്ഥാനതല ഉദ്ഘാടനം കൽപറ്റ: ഇനി ഒരു പ്രളയത്തിനും വിട്ടുകൊടുക്കാത്ത വിധം നവകേരള നിർമിതിക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പട്ടികജാതി, വർഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ. പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഓണക്കോടി, ഓണക്കിറ്റ് വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കൽപറ്റയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദിവാസി മേഖലയിൽ വലിയതോതിൽ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. തൊഴിലിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. സർക്കാർതലത്തിലും മറ്റു മേഖലയിലും ആദിവാസി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും. പട്ടികവർഗ വിഭാഗത്തിലെ ടി.ടി.സി, ബി.എഡ് ബിരുദധാരികൾക്ക് ജോലി ഉറപ്പാക്കും. പൊലീസിലും എക്സൈസിലും സ്പെഷൽ റിക്രൂട്ട്മെൻറ് വഴി നിയമനം നടത്തി. ഇനിയും 125 പേരെ കൂടി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.