കോട്ടയം: ഇടുക്കി ജില്ലയിലെ കമ്പംമെട്ടിൽ ക്വാറൻറീനിലായിരുന്ന കോട്ടയം പാലാ നെച്ചിപ്പുഴ സ്വദേശിനിയായ 65കാരിക് ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരും ഭർത്താവും മാർച്ച് 20നാണ് ആസ്ട്രേലിയയിൽനിന്ന് ഡൽഹിയിലെത്തിയത്. അവിടെ ക്വാറൻ റീനിൽ കഴിഞ്ഞശേഷം 16ന് കേരളത്തിലേക്ക് കാറിൽ വരുമ്പോൾ അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയെത്തുടർന്ന് ഇവരെയും ഭ ർത്താവിനെയും കമ്പംമെട്ട് ക്വാറൻറീൻ സെൻററിലാക്കുകയായിരുന്നു.
മൂന്ന് ദിവസംകൊണ്ടാണ് ഡൽഹിയിൽനിന്ന് ഇവർ കമ്പംമെട്ടിലെത്തിയത്. കോവിഡ് ബാധയുള്ള ഒമ്പത് സംസ്ഥാനങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്. ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥെൻറ സഹായത്തോടെയായിരുന്നു യാത്ര. മൂന്നുദിവസം ബ്രഡും വെള്ളവും മാത്രം കഴിച്ചായിരുന്നു യാത്ര. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽനിന്ന് ആരോഗ്യപ്രവർത്തകരെത്തി സ്രവങ്ങൾ പരിശോധനക്ക് അയക്കുകയായിരുന്നു. ഇതിെൻറ പരിശോധനഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ഭർത്താവിെൻറ ഫലം നെഗറ്റിവാണ്. ഇവരെ ബുധനാഴ്ച രാത്രി കമ്പംമേട്ടിൽനിന്ന് എത്തിച്ച് കോട്ടയം മെഡിക്കൽ കോളജ് കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ സമ്പർക്ക പട്ടിക സങ്കീർണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.