കുട്ടിക്കാനം  കൊലപാതകം: പ്രതികള്‍  അറസ്റ്റില്‍

പീരുമേട്: കുട്ടിക്കാനത്തെ സ്വകാര്യ തോട്ടത്തിലെ തൊഴിലാളിയും ഒഡിഷ സ്വദേശി കുന്തന്‍ മാജിയുടെ ഭാര്യയുമായ സബിത മാജിയെ (30) മാനഭംഗപ്പെടുത്തിയശേഷം വെട്ടിക്കൊന്ന സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. തോട്ടം തൊഴിലാളികളായ ശ്രീലങ്കന്‍ വംശജന്‍ രഞ്ജിനി ഭവനില്‍ വിശ്വനാഥന്‍ (54), ഝാര്‍ഖണ്ഡ് ബാലസോര്‍ ജില്ലയില്‍ ദോസ സ്വദേശി ബാലക് പത്ര (22) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഒരുവര്‍ഷമായി പീരുമേട് കച്ചേരിക്കുന്നിലായിരുന്നു താമസം.

സബിതയോട് വിശ്വനാഥനുള്ള താല്‍പര്യവും ബാലക് പത്രക്കുള്ള പൂര്‍വ വൈരാഗ്യവുമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും താമസിക്കുന്ന ലയത്തിലെ അടുത്ത മുറിയിലാണ് സബിതയും താമസിച്ചിരുന്നത്. ബാലക് പത്ര ഭാര്യയെ മര്‍ദിക്കുന്നതിനത്തെുടര്‍ന്ന് ബന്ധുക്കള്‍ അവരെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ബന്ധുക്കളെ വിവരം അറിയിച്ചത് സബിതയാണെന്നും അതാണ് തന്‍െറ വൈരാഗ്യത്തിന് കാരണമെന്നും ബാലക് പത്ര പൊലീസിനോട് പറഞ്ഞു. 
വിശ്വനാഥനും പത്രയും കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയായിരുന്നെന്ന് ഇടുക്കി ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

News Summary - murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.